സഹകരണ ബാങ്കുകൾ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: മന്ത്രി വാസവൻ
Thursday, August 22, 2024 11:48 PM IST
പാറത്തോട്: കോവിഡും പ്രളയവും ഉൾപ്പെടെയുള്ള ദുരന്തങ്ങൾ വന്നപ്പോൾ മറ്റു ബാങ്കുകളെക്കാൾ സഹകരണ ബാങ്കുകളാണ് ദുരന്തമുഖത്ത് ശക്തമായി ഇടപെട്ടതെന്ന് സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി.എൻ. വാസവൻ. നവീകരിച്ച പാറത്തോട് സർവീസ് സഹകരണബാങ്ക് ടൗൺ ബ്രാഞ്ചിന്‍റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഇന്നും സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ആശ്രയിക്കാവുന്ന ഏക സ്ഥാപനം സഹകരണ ബാങ്കുകളാണ്. പുതിയ സഹകരണ ബിൽ നടപ്പിലാക്കുന്നതോടെ യാതൊരുവിധ ക്രമക്കേടുകളും സഹകരണ മേഖലയിലുണ്ടാകില്ല. കാർഷിക ഉത്പന്നങ്ങൾ മൂല്യവർധിതമാക്കി വിപണനം ചെയ്തുകൊണ്ട് കർഷകന്‍റെയും തൊഴിലാളികളുടെയും വരുമാനം വർധിപ്പിക്കായി പാറത്തോട് സഹകരണബാങ്ക് തുടങ്ങുന്ന പ്രോജക്‌ടിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി.


ബാങ്ക് പ്രസിഡന്‍റ് ജോർജുകുട്ടി അഗസ്തി അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, ബാങ്ക് വൈസ് പ്രസിഡന്‍റ് ബിജോ ബി. കുറ്റിവേലിൽ, സെക്രട്ടറി സി.ആർ. രേഖാമോൾ, ത്രിതല പഞ്ചായത്തംഗങ്ങൾ, മുൻ ബാങ്ക് പ്രസിഡന്‍റുമാർ, ബോർഡ് അംഗങ്ങൾ, രാഷ്‌ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കൻമാർ തുടങ്ങിയവർ പ്രസംഗിച്ചു.

വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനായി ബാങ്കിന്‍റെ വിഹിതം മന്ത്രിക്ക് കൈമാറി. പാറത്തോട് കാർഷിക വിപണിയുടെ പ്രസിഡന്‍റ് ആന്‍റണി ഈപ്പൻ കടമപ്പുഴ, വിഎഫ്പിസികെയുടെ പ്രസിഡന്‍റ് ജോസഫ് ആന്‍റണി ചീരുകുന്നേൽ, എഫ്ഇഎഫ്പിസിഒ സമിതി അംഗം പ്രിൻസ് ജോസഫ് വെട്ടം എന്നിവരെ ആദരിച്ചു.