കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പ് കാടുമൂടി
Thursday, August 22, 2024 11:48 PM IST
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി വളപ്പിൽ കാടുകൾ വളർന്നനിലയിൽ. മെഡിക്കൽ വാർഡിനും പ്രസവവാർഡിനും സമീപത്താണ് കാടുകൾ വളർന്നു നിൽക്കുന്നത്. മുമ്പു ജനറൽ ആശുപത്രിയിൽനിന്നു നിരവധി പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടുന്ന സ്ഥിതിയുണ്ടായിരുന്നു. വാർഡിനു മുമ്പിലേയ്ക്ക് ഇഴഞ്ഞെത്തിയ ഇവയെ പിടികൂടിയതോടെ മാധ്യമങ്ങളിൽ വാർത്തയാവുകയും അന്ന് ആശുപത്രി പരിസരത്തെ കാട് വെട്ടിത്തെളിക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ വീണ്ടും ആശുപത്രി പരിസരമാകെ കാടുകയറിയ നിലയിലാണ്.

മെഡിക്കൽ വാർഡിനും പ്രസവവാർഡിനും പരിസരത്തായാണ് പുല്ലും ഇഞ്ചമുള്ളും കാട്ടുചേമ്പുമടക്കം പടർന്നുപിടിച്ചു കിടക്കുന്നത്. സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് വരെ കാടിനു നടുവിലാണ്. പ്രസവവാർഡിന്‍റെ ഭിത്തിയോട് ചേർന്നുവരെയാണ് കാട് വളർന്നുനിൽക്കുന്നത്. മെഡിക്കൽ വാർഡിന്‍റെ പരിസരത്തും കാട് വളർന്നിട്ടുണ്ട്. ആശുപത്രിവളപ്പിൽ ഇതുമൂലം ഇഴജന്തുക്കളുടെ ശല്യം വർധിച്ചിട്ടുണ്ട്. പ്രസവവാർഡിൽ നിന്നുള്ളവർ കാന്‍റീനിലേക്കു പോകുന്ന വഴിയുടെ പരിസരവും കാടുകയറിയ നിലയിലാണ്.


രാത്രികാലങ്ങളിൽ മതിയായ വെളിച്ചവുമില്ല. ഇവിടെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതിത്തൂണുകളും കാടുമൂടി മനസിലാക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.

ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായിട്ടും കാടുവെട്ടിത്തെളിക്കുന്നതിന് ആശുപത്രി അധികൃതർ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അടിക്കടി ഇതുവഴി കയറിയിറങ്ങുന്ന ജനപ്രതിനിധികളും ഇതു കണ്ടമട്ടു പോലുമില്ല. എത്രയും വേഗം കാട് വെട്ടിത്തെളിച്ച് ഇഴജന്തുക്കളുടെ ശല്യത്തിൽനിന്ന് രക്ഷിക്കണമെന്നാണ് രോഗികളുടെ ആവശ്യം.