കോരുത്തോട് പഞ്ചായത്തിന്‍റെ വനാതിർത്തി മേഖലയിൽ വന്യമൃഗശല്യം രൂക്ഷം
Thursday, August 22, 2024 11:48 PM IST
കോരുത്തോട്: പഞ്ചായത്തിന്‍റെ വനാതിർത്തി മേഖലയായ കൊമ്പുകുത്തിയിൽ കാട്ടാനശല്യം രൂക്ഷം.

കഴിഞ്ഞ ഒരാഴ്ചയായി കൂട്ടമായെത്തുന്ന കാട്ടാനകൾ മേഖലയിലെ കർഷകരുടെ വാഴ, തെങ്ങ്, കപ്പ, റബർ അടക്കമുള്ള കൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ്. മൂന്ന് ആനക്കുള്ള ഒരു കൂട്ടവും മറ്റൊരു ഭാഗത്ത് ഒരു ഒറ്റയാനും ഇറങ്ങിയാണ് കൃഷി നശിപ്പിക്കുന്നത്.

ജനവാസ മേഖലയ്ക്ക് തൊട്ടുസമീപം വരെ കാട്ടാനക്കൂട്ടമെത്തുന്നതോടെ ഭിതിയോടെയാണ് ഓരോ ദിവസവും ഇവിടത്തെ ആളുകൾ തള്ളിനീക്കുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ആനശല്യം രൂക്ഷമായതോടെ വീടിന് പുറത്തിറങ്ങാൻ പോലും പല കുടുംബങ്ങൾക്കും കഴിയുന്നില്ല.

കഴിഞ്ഞ ദിവസം രാത്രിയിൽ കൊമ്പുകുത്തി സ്കൂളിന് 200 മീറ്റർ അകലെ വരെ കാട്ടാനക്കൂട്ടമെത്തി. ഇതോടെ വിദ്യാർഥികൾ അടക്കമുള്ളവർ കടുത്ത ഭീതിയിലാണ്.

കൊച്ചേരി വിനോദ്, ആലയ്ക്കൽ വിദ്യാധരൻ, കല്ലുക്കുന്നേൽ സുശീലൻ, തോപ്പിൽ സുരേഷ്, ഷാജി വാലുപറമ്പിൽ, കൊച്ചുപുരയ്ക്കൽ പത്മനാഭവൻ, ഇഞ്ചപ്ലാക്കൽ ഗംഗാദരൻ, വേലംപറമ്പിൽ സുകുമാരൻ, കൊച്ചുപുരയ്ക്കൽ മോഹനൻ, പുത്തൻപുരയ്ക്കൽ സലിയൻ തുടങ്ങിയവരുടെ പുരയിടങ്ങളിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.

കല്ലുക്കുന്നേൽ സുശീലന്‍റെ 200 തെങ്ങുകളിൽ പകുതിയോളം ആനകൾ നശിപ്പിച്ചു. ആനകൾ ആക്രമിക്കാതിരിക്കാൻ ഉപയോഗശൂന്യമായ ട്യൂബ് ബൾബുകൾ തെങ്ങിൽ കെട്ടി നിർത്തിയിരിക്കുകയാണ് ഇപ്പോൾ. തൊഴിലുറപ്പ് തൊഴിലാളികൾ നിർമിച്ച കയ്യാലകൾ പലതും ആന തകർത്തു.

രണ്ടുദിവസം മുമ്പ് ആന പുത്തൻപുരയ്ക്കൽ മനോജിന്‍റെ വീടിനു തൊട്ടടുത്തെത്തി. ആനയ്ക്ക് പുറമേ പ്രദേശത്ത് കാട്ടുപന്നി ശല്യവും രൂക്ഷമാണ്. ഇതുമൂലം ഇരുചക്ര വാഹനങ്ങളിൽ പോലും യാത്ര ചെയ്യുവാൻ പലരും ഭയപ്പെടുകയാണ്.

അന്തിയുറങ്ങാൻ
കൂരയില്ലാതെ
കുടുംബങ്ങൾ

ആന, പുലി,കരടി, കാട്ടുപന്നി, കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങളുടെ വികരകേന്ദ്രമെങ്കിലും അന്തിയുറങ്ങാൻ ഒരു കൂരയില്ലാതെ വിഷമിക്കുന്ന കുടുംബങ്ങളും വനാതിർത്തി മേഖലയിൽ നിരവധിയുണ്ട്. പ്ലാസ്റ്റിക്ക് വലിച്ചുകെട്ടി നിർമിച്ച കൂരയ്ക്കുള്ളിൽ ഏതു നിമിഷവും വന്യമൃഗ ആക്രമണം ഭയന്ന് കുഞ്ഞുകുട്ടികളുമായി ഭീതിയോടെ കഴിയുന്ന കുടുംബങ്ങളുമുണ്ട്.


ആനയുടെ ആക്രമണമുള്ള ഈ സ്ഥലത്ത് വീടിനായി ഇവർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ലൈഫ് പദ്ധതിയിൽ പോലും വീട് ലഭിച്ചിട്ടില്ല. ഇതേ രീതിയിൽ വീടില്ലാതെ കഴിയുന്ന നിരവധി ആളുകൾ അതിർത്തി മേഖലയിലുണ്ട്. ആനകൾ വീടിനു സമീപമെത്തുമ്പോൾ പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയും ആനകളെ വനത്തിലേക്ക് കയറ്റിവിട്ട ശേഷമാണ് ഈ കുടുംബങ്ങൾ അന്തിയുറങ്ങുന്നത്. എന്നാൽ പലപ്പോഴും മണിക്കൂറുകൾക്കകം കയറിപ്പോകുന്ന കാട്ടാനകൾ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങുകയാണ് പതിവ്.

പാളിപ്പോകുന്ന
സുരക്ഷാ പദ്ധതികൾ

വന്യമൃഗശല്യം തടയുവാൻ വനാതിർത്തി മേഖലയിൽ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ സോളാർ വേലികൾ അടക്കമുള്ള സുരക്ഷാപദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ ഇതൊന്നും പല മേഖലയിലും പ്രായോഗികമാകുന്നില്ല. ബാറ്ററികൾ തകരാറിലാകുന്നതോടെ പലസ്ഥലങ്ങളിലും സോളാർ വൈദ്യുതി വന്യമൃഗങ്ങൾ തന്നെ തകർക്കും. കൊമ്പുകുത്തി വനാതിർത്തി മേഖലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സോളാർ വൈദ്യുതിവേലികൾ പ്രവർത്തനരഹിതമാണ്.

നാട്ടുകാരുടെ നേതൃത്വത്തിൽ പണം സമാഹരണം നടത്തി ബാറ്ററികൾ വാങ്ങിവച്ചെങ്കിലും ആനകൾ ചവിട്ടി വൈദ്യുതിവേലികൾ തകർന്നു കിടക്കുന്നതിനാൽ ഇവയൊന്നും പ്രവർത്തിക്കുന്നില്ല. ഓരോ വർഷവും വനാതിർത്തി മേഖലയിലെ ജനങ്ങളുടെ സംരക്ഷണത്തിനായി നല്ലൊരു തുക മാറ്റിവയ്ക്കാറുണ്ടെങ്കിലും പാളിപ്പോകുന്ന പല പദ്ധതികളുമാണ് നടപ്പിലാക്കുന്നത്.

വന്യമൃഗങ്ങൾക്ക് നൽകുന്ന പരിഗണനയുടെ പകുതി പോലും മനുഷ്യർക്ക് നൽകുന്നില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. പ്രഖ്യാപനങ്ങൾക്കപ്പുറം വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽനിന്നു തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പദ്ധതികൾ നടപ്പിലാക്കണമെന്നാണ് വനാതിർത്തി മേഖലയിലെ ജനങ്ങൾ ആവശ്യപ്പെടുന്നത്.