അന്തര്‍സംസ്ഥാന ബസില്‍ ബണ്ണിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
Thursday, August 22, 2024 7:30 AM IST
ചങ്ങനാശേരി: അന്തര്‍സംസ്ഥാന ബസില്‍ ബണ്ണിനുള്ളില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവന്ന 20 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചങ്ങനാശേരി പോലീസും ചേര്‍ന്നു പിടികൂടി. ബംഗളൂരുവില്‍നിന്നും ബസില്‍ കടത്തിക്കൊണ്ടു വന്ന ലഹരിമരുന്നാണ് പോലീസ് സംഘം പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ വീട്ടില്‍ അമ്പാടി ബിജു (23), ചങ്ങനാശേരി റെയില്‍വേസ്റ്റേഷനു സമീപം തോപ്പില്‍താഴെയില്‍ അഖില്‍ ടി.എസ്. (24) എന്നിവരെ ചങ്ങനാശേരി ഡിവൈഎസ്പി വിശ്വനാഥന്‍റെയും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്‍റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.


ഇന്നലെ രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളൂരുവില്‍നിന്നു പ്രതികള്‍ ലഹരിയുമായി എത്തുന്നതായി ലഹരിവിരുദ്ധ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ പെരുന്ന എന്‍എസ്എസ് കോളജിനു സമീപം പ്രതികളെ കാത്തുനില്‍ക്കുകയായിരുന്നു.

ഈ സമയം പ്രതികള്‍ അന്തര്‍സംസ്ഥാന ബസില്‍ ഇവിടെ വന്നിറങ്ങി. പോലീസ് സംഘം സ്ഥലത്തുനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു. പോലീസ് ഇവരെ ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.