ചങ്ങനാശേരിയിൽ കൊടുങ്കാറ്റിലും മഴയിലും വ്യാപക നാശം
Thursday, August 22, 2024 7:23 AM IST
ചങ്ങനാശേരി: കൊടുങ്കാറ്റിലും മഴയിലും താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ക്കും കൃഷികള്‍ക്കും വ്യാപകനാശം. എല്ലാവരും ഉറങ്ങിക്കിടന്ന ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് ചുഴലിക്കാറ്റിന്‍റെ അകമ്പടിയോടെ കനത്തമഴ പെയ്തത്.

പറാല്‍ കോലാപ്പറമ്പ് മണിയപ്പന്‍റെ വീടിന്‍റെ മുകളില്‍ സമീപവാസിയുടെ പുരയിടത്തില്‍നിന്ന തെങ്ങുവീണു വീടിനു നാശം സംഭവിച്ചു. മണിയപ്പനും ഭാര്യ ശ്രീകലയും മകന്‍ അഭിജിത്തും വീട്ടിലുണ്ടായിരുന്നു. ഇവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെത്തിപ്പുഴ വില്ലേജില്‍ ആറാം വാര്‍ഡില്‍ താഴൂര്‍ സണ്ണി തോമസ് എന്നയാളുടെ വീടിന്‍റെ മുകളിലേക്ക് അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന മരം മറിഞ്ഞു വീണ് വീടിനു നാശം നേരിട്ടു.

ചങ്ങനാശേരി എസി കോളനി നമ്പര്‍ 89 ല്‍ കെ. ശ്രീധരന്‍, എസി കോളനി നമ്പര്‍ 63ല്‍ കെ. സുനീഷ്, പി.കെ. ആശാമോള്‍, കൃഷ്ണന്‍കുട്ടി എന്നിവരുടെ വീടുകളിലേക്ക് മരംവീണ് നാശം സംഭവിച്ചു. വാഴപ്പള്ളി കിഴക്ക് വില്ലേജില്‍ വല്ലയില്‍ ആന്‍റണി വി.ജെ.യുടെ വീടിന്‍റെ മേല്‍ക്കൂരയിലേക്ക് വില്ലേജ് ഓഫീസ് കോമ്പൗണ്ടില്‍നിന്നിരുന്ന വാകമരത്തിന്‍റെ ശാഖ ഒടിഞ്ഞു വീണ് ഡ്രസ് വര്‍ക്കിന്‍റെ ഷീറ്റുകള്‍ക്കു നാശം സംഭവിച്ചു.


വെള്ളാവൂര്‍ ഏറത്തുവടകര തോപ്പില്‍ ഓമനക്കുട്ടന്‍റെ വീടിനുമേലും ഇതേവില്ലേജില്‍ നിരമേല്‍ എന്‍.ആര്‍. രാകേഷിന്‍റെ കാറിനു മുകളിലേക്കും മരം കടപുഴകിവീണ് നാശം സംഭവിച്ചു. കങ്ങഴ ഒമ്പതാം വാര്‍ഡില്‍ ചിറക്കുന്നേല്‍ ഭാഗത്ത് തമ്പി ചെട്ടിയാരുടെ വീടിന്‍റെ മുകളിൽ അയല്‍വാസിയുടെ പുരയിടത്തിലെ ആഞ്ഞിലി മരം വീണ് ഭാഗികനാശം സംഭവിച്ചു.

മാടപ്പള്ളിയിൽ കുറുമ്പനാടം അറവനാട്ട് പുതുപ്പറമ്പില്‍ ജോസ്, തോട്ടയ്ക്കാട് ഇരവുചിറ പാറത്തോട് ജോര്‍ജ് തോമസ് എന്നിവരുടെ വീടിനു മുകളിലേക്കും മരം വീണു.

നെടുംകുന്നം വെളിയംകുന്ന് പടിഞ്ഞാറേമുറിയില്‍ പി.സി. ബിജുവിന്‍റെ വീടിന്‍റെ മേല്‍ക്കൂരയുടെ ഓടുകളും പ്ലാസ്റ്ററിംഗും അടര്‍ന്നുവീണു. വാഴൂര്‍, പുളിക്കല്‍കവല ഭാഗത്ത് കുന്നുപുറമ്പില്‍ യോഹന്നാന്‍, കാഞ്ഞിരപ്പാറ പറമ്പുങ്കല്‍ രാജന്‍, കൂട്ടിക്കല്‍വീട്ടില്‍ നാനാമോള്‍ എന്നിവരുടെ വീടുകള്‍ക്കും നാശം നേരിട്ടു.