കാറ്റിലും മഴയിലും വൈക്കത്തു വ്യാപക നാശം
Thursday, August 22, 2024 7:23 AM IST
വൈക്കം: ശക്തമായ കാറ്റിലും മഴയിലും വൈക്കത്ത് വ്യാപക നാശനഷ്ടം. വൈക്കം വെച്ചൂർ, ഉദയനാപുരം പഞ്ചായത്തുകളിലാണ് നാശനഷ്ടമേറെയും. മരങ്ങൾ കടപുഴകി വീടിന്‌ മുകളിൽ വീണ് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു.  

വൈദ്യുതി ലൈനുകൾക്ക് മീതെ മരം വീണ് വെച്ചൂർ, തലയാഴം, ടിവി പുരം, വൈക്കം നഗരം എന്നിവടങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നിട്ടുണ്ട്. ഉൾപ്രദേശങ്ങളിൽ വന്മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണുകിടന്നതിനാൽ മരങ്ങൾ വെട്ടിനീക്കി വൈകുന്നേരത്തോടെയാണ് പലയിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ഫയർഫോഴ്സും നാട്ടുകാരും കെഎസ്ഇബി അധികൃതരുടെയും ശ്രമഫലമായാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതതടസം നീക്കി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.  

വെച്ചൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് മറ്റത്ത് തോട്ടുചിറയിൽ ഗിരീഷ്‌, വെച്ചൂർ ഔട്ട്പോസ്റ്റ് മണപ്പാട്ട് പൊന്നപ്പൻ, കുടവെച്ചൂർ നടുവിലേക്കുറ്റ് മനോജ്, വെച്ചൂർ പഞ്ചായത്ത് രണ്ടാംവാർഡ് മുൻ പഞ്ചായത്ത് മെംബർ ജോസഫ് എന്നിവരുടെ വീടുകൾക്കാണ് മരം വീണ് നാശം സഭവിച്ചത്. തോട്ടുചിറ ഗിരീഷിന്‍റെ വീട് പൂർണമായി തകർന്നു.

വൻപുളിമരം കടപുഴകി വീടിനു മീതേക്ക് വീഴുമ്പോൾ ഗിരീഷും രണ്ടു സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഇവർ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വീടിന്‍റെ മേൽക്കൂര തകർന്ന് ഓടുകൾ പൊട്ടിച്ചിതറി. വീടിന്‍റെ ഭിത്തികളിൽ പലയിടത്തും വിള്ളലുകളുണ്ടായതിനാൽ വീട് വാസയോഗ്യമല്ലാതായി.

വൈക്കം കാളിയമ്മനട ക്ഷേത്ര റോഡ്, ഉദയനാപുരം - ഇരുമ്പൂഴിക്കര ,തുറുവേലിക്കുന്ന് -ഉദയനാപുരം, ഉല്ലല -കൊതവറ റോഡ്, വെച്ചൂർ മങ്ങാട്ട് - ഈട്ടുമ്പുറം, ഇടയാഴം കണമംഗലം - അഞ്ചൊടി പാടം  തുടങ്ങിയ റോഡുകളിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്.

കടുത്തുരുത്തി: ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈക്കത്തിന്‍റെ വിവിധമേഖലകളിൽ വ്യാപക നാശം. പുലര്‍ച്ചെ അഞ്ചോടെ വീശിയ കാറ്റും മഴയുമാണ് നാശം വിതച്ചത്. കല്ലറ, ഞീഴൂര്‍, മാഞ്ഞൂര്‍, കടുത്തുരുത്തി പഞ്ചായത്ത് പ്രദേശങ്ങളിലെല്ലാം കാറ്റ് നാശം വിതച്ചു.

നിരവധി വീടുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. പലയിടത്തും റോഡിലേക്ക് മരം വീണ് ഗതാഗത തടസവുമുണ്ടായി. മണിക്കൂറുകളോളം വൈദ്യുതി വിതരണവും നിലച്ചു. ഏത്തവാഴ, പച്ചക്കറി കൃഷികളും പലയിടത്തും നശിച്ചിട്ടുണ്ട്.


കല്ലറ പഞ്ചായത്തിലെ 10, 11 വാര്‍ഡുകളില്‍പ്പെട്ട പെരുന്തുരുത്ത് മേഖലയിലാണ് വൻ നാശമുണ്ടായത്. മോഹനന്‍ നായര്‍ മാണാലയില്‍, ചാക്കോ വലിയപറമ്പില്‍, ജോസഫ് ചാമപ്പറമ്പില്‍, സന്തോഷ് വലിയമ്യാലില്‍, പൗലോസ് തൊട്ടുവേലില്‍ തുടങ്ങിവരുടെ വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളില്‍ മരങ്ങള്‍ വീണു നാശനഷ്ടമുണ്ടായി.

ആഞ്ഞിലി, തെങ്ങ്, തേക്ക്, പ്ലാവ് തുടങ്ങിയ മരങ്ങളാണ് കാറ്റില്‍ നിലം പൊത്തിയത്. രണ്ട് വീടുകളുടെ കിണറിന്‍റെ ചുറ്റുമതിലും മരം കടപുഴകി വീണു തകര്‍ന്നു. വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു. നാശനഷ്ടമുണ്ടായ മേഖലകള്‍ ജനപ്രതിനിധികളും വില്ലേജ് അധികൃതരും സന്ദര്‍ശിച്ചു.

ചെമ്പ് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തുരുത്തുമ്മയില്‍ രണ്ടു വീടുകള്‍ക്കു മുകളില്‍ മരം വീണു. ഏറ്റുമാനൂര്‍ - എറണാകുളം റോഡില്‍ കടുത്തുരുത്തി ഐടിസി ജംഗ്ഷന് സമീപം പാണാവേലി കട്ടിംഗിലും മാഞ്ഞൂര്‍, നമ്പ്യാകുളം, കാണക്കാരി ജംഗ്ഷന്‍, പട്ടിത്താനം എന്നിവിടങ്ങളിലും മുട്ടുചിറ - കുറവിലങ്ങാട് റോഡില്‍ കുരിശുമൂട്ടിലും, മുട്ടുചിറ - കാഞ്ഞിരത്താനം റോഡില്‍ കാപ്പുന്തലയിലും, കുറുപ്പന്തറ - നീണ്ടൂര്‍ റോഡില്‍ മരങ്ങാട്ടുകവലയിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

കടുത്തുരുത്തി അഗ്നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ടി.ജെ. ജിജിമോന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് റോഡിലേക്ക് വീണ മരങ്ങള്‍ വെട്ടി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ഞീഴൂരിലും ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്ക് നാശനഷ്ടവും കൃഷിനാശവും സംഭവിച്ചു. ശാന്തിപുരം കണ്ടന്‍കാവുങ്കല്‍ ചാക്കോ, ഞീഴൂര്‍ പള്ളിക്കപറമ്പില്‍ പി.ബി. പുഷ്പാംഗദന്‍, ചായമാവ് വെള്ളാപ്പക്കുഴി ശശികുമാര്‍ എന്നിവരുടെ വീടുകള്‍ക്കും കാറ്റില്‍ മരം വീണ് നാശമുണ്ടായി. ചക്കോയുടെ വീടിനു മുകളിലേക്ക് റബര്‍മരം കടപുഴകി വീണ് വീടിന്‍റെ ഷീറ്റിട്ട മേല്‍ക്കൂര തകര്‍ന്നു. ഭിത്തിക്കും വിള്ളലുണ്ടായി.

തകര്‍ന്ന ആസ്ബറ്റോസ് ഷീറ്റ് വീണ് ചാക്കോയുടെ ഭാര്യ പൗളിക്ക് തലയ്ക്ക് മുറിവേറ്റു. പരിക്കേറ്റ ഇവര്‍ അറുനൂറ്റിമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകലാ ദിലീപ്, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, പഞ്ചായത്തംഗം ലില്ലി മാത്യൂ തുടങ്ങിയവര്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.