വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെ പോലീസുമായി സംഘർഷം; മൂന്നു പേർക്കു പരിക്ക്
Thursday, August 22, 2024 7:12 AM IST
വെെക്കം: വൈക്കം നഗരത്തിൽ വഴിയോരത്ത് അനധികൃത വ്യാപാരം നടത്തിയവരെ നഗരസഭ പോലീസിന്‍റെ സഹായത്തോടെ നീക്കി. വഴിയോര കച്ചവടക്കാരെ നീക്കുന്നതിന് അധികൃതർ ശ്രമിച്ചപ്പോൾ കച്ചവടക്കാരും സിപിഐ, എഐടിയുസി പ്രവർത്തകരും പോലീസുകാരുമായി തർക്കത്തിലേർപ്പെട്ടത് സംഘർഷത്തിനിടയാക്കി.

തോട്ടുവക്കം, ലിങ്കു റോഡ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ മത്സ്യവില്പനക്കാരെ നീക്കിയതാണ് സംഘർഷത്തിനിടയാക്കിയത്. പരിക്കേറ്റ സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, അസിസ്റ്റന്‍റ് സെക്രട്ടറി പി. പ്രദീപ്, മത്സ്യകച്ചവടക്കാരനായ മനോഹരൻ തുടങ്ങിയവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ വൈകുന്നേരം അഞ്ചോടെ വൈക്കം തോട്ടുവക്കത്താണ് ആദ്യം ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. കടകൾ മാറ്റാൻ സമ്മതിക്കാതിരുന്ന വില്പനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.


വൈക്കം തോട്ടുവക്കം, ലിങ്ക് റോഡ്, പെരുമശേരി, വൈക്കം വൈപ്പിൻപടി തുടങ്ങിയ സ്ഥലങ്ങളിലാണ് അനധികൃത വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. വൈപ്പിൻപടിയിൽ ബിവറേജ് ഷോപ്പിനു സമീപം നിരവധി വഴിവാണിഭങ്ങൾ പ്രവർത്തിച്ചിരുന്നു. നഗരസഭയുടെ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന വഴിയോര കച്ചവടക്കാർ ഗതാഗത തടസമുണ്ടാക്കുന്നതായ ആരോപണം ശക്തമായതോടെയാണ് നഗരസഭ നടപടി സ്വീകരിച്ചത്.

വൈക്കത്ത് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രിയുടെ വാഹനം വൈപ്പിൻപടിയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് മിനിട്ടുകളോളം കിടന്ന സംഭവത്തിൽ പോലീസ് ഏറെ പഴികേട്ടിരുന്നു. വീതികുറഞ്ഞ റോഡരികിലെ കച്ചവടം വാഹനഗതാഗതം തടസപ്പെടുത്തുന്നതിൽ നാട്ടുകാരും പ്രതിഷേധത്തിലായിരുന്നു. വൻപോലീസ് സന്നാഹത്തോടെയാണ് ഒഴിപ്പിക്കൽ നടത്തിയത്.