കാറ്റിലും മഴയിലും കോട്ടയത്ത് വ്യാപക നാശം
Thursday, August 22, 2024 7:12 AM IST
ഏറ്റുമാനൂർ: ഇന്നലെ പുലർച്ചെ ഉണ്ടായ കനത്തമഴയിലും ശക്തമായ കാറ്റിലും ഏറ്റുമാനൂർ, അതിരമ്പുഴ, നീണ്ടൂർ, ആർപ്പൂക്കര മേഖലകളിൽ ഒട്ടേറെ മരങ്ങൾ ഒടിഞ്ഞു വീണു. വീടുകൾ ഭാഗികമായി തകർന്നു. മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. പുലർച്ചെ നാലുമണിയോടെ തടസപ്പെട്ട വൈദ്യുതി ബന്ധം സന്ധ്യയോടെയാണ് പൂർണതോതിൽ പുനഃസ്ഥാപിക്കാനായത്.

അതിരമ്പുഴ പഞ്ചായത്ത് പത്താം വാർഡിൽ കുളങ്ങരയിൽ സണ്ണി, തങ്കച്ചൻ എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് മരം വീണ് വീടിനു ഭാഗിക നാശമുണ്ടായി. കാഞ്ഞിരംകാലായിൽ കെ.ടി. ജോർജിന്‍റെ വീടിന്‍റെ പോർച്ച് മരം വീണ് തകർന്നു. യൂണിവേഴ്സിറ്റിക്കു സമീപം ഗോപാലന്‍റെ വീട് മരം വീണ് ഭാഗികമായി തകർന്നു.

ചക്കാലക്കൽ ജോസിന്‍റെ പുരയിടത്തിലെ മാവ് കടപുഴകി വീണു. യൂണിവേഴ്സിറ്റിക്കു സമീപം മുസ്‌ലിം പള്ളിയുടെ മുന്നിലെ ഷെഡ് മരം വീണ് തകർന്നു.
യൂണിവേഴ്സിറ്റി - അമലഗിരി റോഡിനു കുറുകെ മരം വീണ് വൈദ്യുതി ലൈൻ തകർന്നു. ഏറെ നേരം യൂണിവേഴ്സിറ്റി - അമലഗിരി - മെഡിക്കൽ കോളജ് റോഡിൽ ഗതാഗതം സ്തംഭിച്ചു. പീടിയേക്കൽ - നാല്പാത്തിമല റോഡിലും മരം വീണ് ഗതാഗത തടസമുണ്ടായി. വൈദ്യുതി ലൈനുകളും തകർന്നു.

ഒമ്പതാം വാർഡിൽ ഇരുപ്പേൽ ജോയിയുടെ വീടിനു മുകളിലേക്ക് പുളിമരം ഒടിഞ്ഞു വീണ് വീടിന് ഭാഗികമായ നാശമുണ്ടായി. നീണ്ടൂരിൽ ഒട്ടേറെ മരങ്ങൾ കടപുഴകി യും ഒടിഞ്ഞും വീണു. വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു. വൈകുന്നേരത്തോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്.

ആർപ്പൂക്കരയിലും മരം വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഒട്ടേറെ സ്ഥലങ്ങളിൽ കൃഷി നാശമുണ്ടായി. വ്യാപകമായി വൈദ്യുതി ലൈനുകൾ തകർന്നു.

കുമരകം: കുമരകത്തും ചെങ്ങളത്തിലും ഇന്നലെ ആഞ്ഞടിച്ച കാെടുങ്കാറ്റിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. ഇന്നലെ പുലർച്ചെ രണ്ടു മുതൽ വെളുപ്പിനെ 5.30 വരെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കനത്ത നാശം സംഭവിച്ചത്. മരങ്ങൾ കടപഴുകിയും ഒടിഞ്ഞും വീണാണ് അപകടങ്ങളേറെയും ഉണ്ടായത്. വീടുകൾക്കും വൈദ്യുതി വിതരണ സംവിധാനങ്ങൾക്കുമാണ് എറെ നഷ്ടങ്ങൾ.

13-ാം വാർഡിൽ മുറിയാന്ത്ര ജോണിക്കുട്ടിയുടെ തേക്കുൾപ്പടെയുള്ള മൂന്നു മരങ്ങൾ നിലംപൊത്തി വലിയ നഷ്ടം ഉണ്ടായി. അയൽവാസിയുടെ വീടിന്‍റെ ഷെയ്ഡും തകർന്നിട്ടുണ്ട്. കുമരകം ഇലക്‌ട്രിസിറ്റി ഓഫീസിന് സമീപത്തെ കൂറ്റൻ തണൽമരം അടുത്തുള്ള കടയുടെ മുകളിൽ വീണു കിടക്കുകയാണ്. പാണ്ടൻ ബസാർ, ചൂളഭാഗം തുടങ്ങിയ വഴികളിലെല്ലാം മരം വീണ് മണിക്കുറുകളോളം ഗതാഗതം തടസപ്പെട്ടു.

ചെങ്ങളം കേളക്കേരി പ്രദേശത്തും വ്യാപക നഷ്ടം സംഭവിച്ചു. വെങ്ങാലിക്കാട് സന്തോഷിന്‍റെ വീടിന്‍റെ മുകളിൽ മാവു വീണു. കൊല്ലകേരി പാടത്തിന്‍റെ വടക്കേ മാോട്ടാേർ തറയുടെ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ പറന്നു പോയി. ലേക്ക് സോംഗ് റിസോർട്ടിന്‍റെ സമീപത്തെ റോഡിൽ മരം വീണതിനെത്തുടർന്ന് വിനോദസഞ്ചാരികളുടെ യാത്രയും തടസപ്പെട്ടിരുന്നു. നാലാം വാർഡിൽ ചിറത്തറ ജാോജിയുടെ വീടിന്‍റെ മേൽക്കൂര തേക്കുമരം വീണ് തകർന്നു.


കുമരകം പാേലീസ് സ്റ്റേഷന്‍റെ മുറ്റത്തു നിന്ന മാവു വീണ് അയൽവാസിയായ പുത്തൻകളം സരസമ്മയുടെ വീടിനു സാരമായ കേടുപാടുകൾ സംഭവിക്കുകയും പാേലീസ് സ്റ്റേഷന്‍റെ മതിൽ നിലംപാെത്തുകയും ചെയ്തു പുലർച്ചെ 4.30 യാേടുകൂടിയുണ്ടായ കാറ്റിന്‍റെ ശക്തി അപാരമായിരുന്നു. ഈ സമയത്താണ് കൂടുതൽ നഷ്ടങ്ങൾ ഉണ്ടായത്.

വെെദ്യുതിവകുപ്പിന് നഷ്ടം 10 ലക്ഷം

കാറ്റിലും കാേളിലും ഭീമായ നഷ്ടമാണ് വെെദ്യുതി വകുപ്പിനുണ്ടായത്. കുറഞ്ഞത് 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കുമരകം സെക്‌ഷൻ ഓഫീസിലെ എഇ ദീപികയാേടു പറഞ്ഞു. നിരവധി വൈദ്യുതി പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോമറുകളുമാണ് മരങ്ങൾ വീണ് തകർന്നത്.

48 എൽടി പോസ്റ്റുകളും 5 എച്ച്ടി പോസ്റ്റുകളും ഒടിഞ്ഞതായും 28 ഇടങ്ങളിൽ ലൈൻ കമ്പികൾ പൊട്ടിവീണതായും കുമരകം കെഎസ്ഇബിയുടെ പ്രാഥമിക കണക്കുകളിൽ പറയുന്നു. കുമരകത്തെ 152 എൽറ്റി ട്രാൻസ്ഫാേർമറുകളും 20 എച്ച്റ്റി ട്രാൻസ്ഫാേർമറുകളുമാണുള്ളത്.

അവയിൽ 11 ട്രാൻസ്ഫോർമറുകൾ ഒഴികെയുള്ള ഇന്നലെ സന്ധ്യയാേടെ ഭാഗികമായി ചാർജു ചെയ്തു. ഇതോടെ ഒട്ടുമിക്ക സഥലങ്ങളിലും സന്ധ്യയോടെ വെെദ്യുതി പുനഃസ്ഥാപിച്ചു.

കാറ്റിൽ തകർന്നത് രാജുവിന്‍റെ സ്വപ്നങ്ങൾ

ഏറ്റുമാനൂർ: ഇന്നലെ പുലര്‍ച്ചെ ഏറ്റുമാനൂരിൽ ഉണ്ടായ ശക്തമായ കാറ്റ് തകര്‍ത്തത് രാജുവിന്‍റെ സ്വപ്‌നങ്ങളെയാണ്. കർഷകനായ ളാക്കാട്ടൂർ വാളിപ്ലാക്കൽ വി.എൻ. രാജു ഏറ്റുമാനൂര്‍ നഗരസഭ ഒമ്പതാം വാർഡ് കണ്ണംപുര ഭാഗത്ത് സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്ത ഏത്തവാഴയിൽ പകുതിയോളം കാറ്റിൽ നിലംപൊത്തി.

പാട്ടത്തിനെടുത്ത 1.25 ഏക്കർ ഭൂമിയിൽ 750 ഏത്തവാഴകളും ഇടവിളയായി കപ്പയും കാച്ചിലും ചേനയും ചേമ്പും കിഴങ്ങും ഇഞ്ചിയുമൊക്കെ കൃഷി ചെയ്തിരുന്നു. 350 ലേറെ വാഴകൾ കാറ്റിൽ ഒടിഞ്ഞു വീണു. കുലച്ച് അഞ്ചരമാസമായ വാഴകളാണ് നശിച്ചത്.

പലിശയ്‌ക്കെടുത്ത പണം കൊണ്ടാണ് തോട്ടം പാട്ടത്തിനെടുത്തതും കൃഷി ഇറക്കിയതും. പാട്ടത്തുകയും ഭൂമി നിരപ്പാക്കിയതും ജലസേചന സൗകര്യം ഒരുക്കിയതുമുൾപ്പെടെ 1.25 ലക്ഷത്തിലേറെ രൂപ ചെലവാക്കിയിട്ടുണ്ട്. പലിശയ്ക്കെടുത്ത പണം ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്നറിയാതെ തകർന്നിരിക്കുകയാണ് രാജു.

കാര്‍ഷിക വൃത്തി ഉപജീവനമാര്‍ഗമാക്കിയ രാജു അര്‍ബുദ ബാധിതയായ മകളുടെ ചികിത്സയ്ക്കായി ഏറെക്കാലം തിരുവനന്തപുരത്ത് ചെലവഴിക്കേണ്ടി വന്നപ്പോള്‍ കൃഷി താത്കാലികമായി നിര്‍ത്തി വച്ചിരുന്നതാണ്. തലയില്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് രാജുവിനും അധ്വാനം കുറയ്‌ക്കേണ്ടതായി വന്നിരുന്നു.

കൃഷിയില്‍നിന്നും വിട്ടുനിന്നപ്പോള്‍ ഉണ്ടായ സാമ്പത്തിക ബാധ്യതയാണ് പണം പലിശയ്ക്ക് വാങ്ങി കൃഷി പുനരാരംഭിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഒന്നിടവിട്ട ദിവസങ്ങളില്‍ തന്‍റെ തോട്ടത്തിലും മറ്റു ദിവസങ്ങളില്‍ കൂലിപ്പണിക്കും പോകുകയായിരുന്നു.