മരിയസദനത്തിന് നിയമക്കുരുക്ക്; അന്തേവാസികള്‍ ആശങ്കയില്‍
Wednesday, August 21, 2024 11:30 PM IST
പാലാ: അനാഥര്‍ക്കും മാനസിക രോഗികള്‍ക്കും ആശ്രയമായ പാല മരിയസദനത്തിന് നിയമക്കുരുക്ക്. മരിയസദനം സന്ദര്‍ശിച്ച എസ്‌ജെഡി അസിസ്റ്റന്‍റ് ഡയറക്ടറുടെ പരിശോധനാക്കുറിപ്പാണ് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മരിയസദനം അഭ്യുദയകാംക്ഷികളുടെ യോഗം ഇന്നലെ ചേര്‍ന്നു.

ഈ മാസം 19 നാണ് സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ മരിയ സദനത്തില്‍ സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്‍സ്‌പെക്‌ഷന്‍ ബുക്കില്‍ എഴുതിയ കുറിപ്പാണ് ആശങ്ക ഉയര്‍ത്തുന്നത്. 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ പുനരധിവാസ കേന്ദ്രമായ പാലാ മരിയസദനത്തിലിപ്പോള്‍ 550 അന്തേവാസികളാണുള്ളത്. അസിസ്റ്റന്‍റ് ഡയറക്ടറുടെ കുറിപ്പില്‍ അന്തേവാസികളുടെ എണ്ണം വളരെ കൂടുതലാണെന്നും താമസക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കണമെങ്കില്‍ നിലവിലെ എണ്ണം ക്രമീകരിക്കണമെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്തേവാസികളുടെ എണ്ണം എങ്ങനെ കുറക്കുമെന്നാണ് മരിയ സദനത്തിനും ടീം അംഗങ്ങള്‍ക്കും അറിവില്ലാത്തത്. എട്ടു ഹോം എഗ്യന്‍ പ്രോജക്ട് ആരംഭിച്ചിട്ടുള്ളതിനാല്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണെന്ന് കുറിപ്പില്‍ പരാമര്‍ശമുണ്ട്. നിയമപരമായി 300 പേര്‍ക്കുള്ള സൗകര്യമാണ് ഇവിടെയുള്ളത്.


പൊതു പ്രവര്‍ത്തകരും പോലിസുമൊക്കെ ഇടപെട്ടാണ് അധികമാളുകളും മരിയസദനത്തില്‍ എത്തിയിട്ടുള്ളത്. അധികമുള്ളവരെ പറഞ്ഞുവിട്ടാല്‍ മാനസിക ശാരീരിക വെല്ലവിളികള്‍ നേരിടുന്ന ഇവരെ ആര് ഏറ്റെടുക്കും എന്നതാണ് പ്രതിസന്ധി.