കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളിയിൽ വ്യാപക നാശം
Wednesday, August 21, 2024 10:11 PM IST
കാഞ്ഞിരപ്പള്ളി: മഴയിലും കാറ്റിലും കാഞ്ഞിരപ്പള്ളി, പാറത്തോട് മേഖലകളിൽ വ്യാപക നാശം. ഇന്നലെ രാവിലെ അഞ്ചോടെയാണ് മേഖലകളിൽ മഴയ്ക്കൊപ്പം ശക്തമായി കാറ്റ് വീശിയത്. ആനക്കല്ല് പുളിമാവില്‍ ജോബ് കെ. വെട്ടത്തിന്‍റെ കൃഷിയിടത്തില്‍ കുലച്ച 450 ഓളം വാഴകള്‍ കാറ്റിൽ നശിച്ചു.

700 വാഴകള്‍ നട്ട കൃഷിയിടത്തിലാണ് വൻനാശം സംഭവിച്ചത്. ബാക്കി നിൽക്കുന്ന വാഴകൾ ഏതുനേരവും ഒടിഞ്ഞുവീഴാറായ നിലയിലാണ്. ഓണത്തിനു വിളവെടുക്കാറായ വാഴകളാണ് നശിച്ചത്. പണിക്കൂലിയും മറ്റു ചെലവുകളുമടക്കം ഒന്നര ലക്ഷത്തോളം രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്.

കുന്നുംഭാഗം ഗവൺമെന്‍റ് സ്‌കൂളിനു സമീപം, ചിറക്കടവ് ഗ്രാമദീപം എന്നിവിടങ്ങളില്‍ മരം റോഡിലേക്കും വൈദ്യുതി തൂണുകളുടെ മുകളിലേക്കും ഒടിഞ്ഞുവീണു. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കാഞ്ഞിരപ്പള്ളി വൈദ്യുതി സെക്‌ഷനു കീഴില്‍ അഞ്ചു വൈദ്യുതി തൂണും പാറത്തോട്ടില്‍ ഏഴു വൈദ്യുതി തൂണും കാറ്റില്‍ നശിച്ചു.


നിരവധി സ്ഥലങ്ങളില്‍ ലൈന്‍കമ്പിയുടെ മുകളിലേക്കും മരം വീണ് നാശമുണ്ടായി. ഇതോടെ മേഖലയില്‍ പലയിടങ്ങളിലും പകല്‍ വൈദ്യുതി മുടങ്ങി. ഇന്നലെ വൈകുന്നേരത്തോടെയാണ് പലയിടങ്ങളിലും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വൈദ്യുതി പുനഃസ്ഥാപിച്ചത്.