താലൂക്ക് വികസനസമിതി നിര്‍ദേശം: ഓണക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തണം
Wednesday, August 21, 2024 7:07 AM IST
ചങ്ങനാശേരി: ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാനും സാധനസാമഗ്രികളുടെ ഗുണനിലവാരം പരിശോധനയ്ക്കും വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു താലൂക്കു വികസന സമിതിയോഗം നിര്‍ദേശം നല്‍കി. വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ എസ്ബി കോളജ് വരെയും പഴയ ബസ് സ്റ്റാന്‍ഡ് വരെയും വഴിവിളക്കുകള്‍ പ്രകാശിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

തെങ്ങണ-പെരുമ്പനച്ചി റോഡിന്‍റെ വശങ്ങളിലെ ഫൂട്പാത്തുകളിലെ കാട്ടുചെടികള്‍ വെട്ടിമാറ്റി അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് യോഗം അധികാരികള്‍ക്കു നിര്‍ദേശം നല്‍കി.


മാടപ്പള്ളി വില്ലേജ് ഓഫീസിനു മുന്പിലുള്ള തോട്ടില്‍ സാംക്രമിക രോഗ ഭീഷണി ഉയര്‍ത്തുന്ന മാലിന്യ നിക്ഷേപത്തിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലിനു ജോബ് ആവശ്യപ്പെട്ടു.

പോലീസ്, എക്‌സൈസ്, നഗരസഭാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നു.

ജോബ് മൈക്കിള്‍ എംഎല്‍എ, തഹസീല്‍ദാര്‍ നിബു കുര്യന്‍, സജീവ് കറുകയില്‍, ജയിംസ് കാലാവടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരത്തെ മാലിന്യകൂമ്പാരം നീക്കണമെന്നും ഈ ഭാഗത്ത് പെട്ടിക്കടകളിലെ പെട്ടികള്‍ അടുക്കി വയ്ക്കുന്നത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.