ദ്രവിച്ച ഇരുമ്പുവലകള്‍ കാൽനടയാത്രികർക്കു ഭീഷണി
Wednesday, August 21, 2024 7:07 AM IST
കടുത്തുരുത്തി: കടുത്തുരുത്തി വലിയതോട്ടില്‍ മാലിന്യം തള്ളുന്നത് തടയാന്‍ സ്ഥാപിച്ച ഇരുമ്പുവലകള്‍ പാലത്തിലൂടെ നടക്കുന്നവര്‍ക്ക് ഭീഷണി. പൊട്ടിപ്പൊളിഞ്ഞും തുരുമ്പെടുത്തും നശിച്ച കമ്പികള്‍ പാലത്തിലേക്കു തള്ളിനില്‍ക്കുന്നത് ഇതുവഴി നടന്നുപോകുന്നവരുടെ മേല്‍ കുത്തിക്കയറി അപകടമുണ്ടാകും വിധത്തിലാണ്. ഇതിനോടകം നിരവധിയാളുകള്‍ക്കു കമ്പി ദേഹത്ത് കൊണ്ടു മുറിവേറ്റു.

ആളുകളുടെ ജീവനു തന്നെ പാലത്തിലെ കമ്പിവല ഭീഷിണിയായിട്ടും പ്രശ്‌നപരിഹാരത്തിനു പഞ്ചായത്തിന്‍റെ ഭാഗത്തുനിന്നും യാതൊരു നടപടികളുമില്ല. കടുത്തുരുത്തി വലിയപാലത്തിന് ഇരുവശവും സ്ഥാപിച്ച ഇരുമ്പ് നെറ്റാണ് പൂര്‍ണമായും തകര്‍ന്നു അപകടമായി മാറിയിരിക്കുന്നത്.

തീരദേശ റോഡില്‍ തോടിനു സംരക്ഷണമൊരുക്കി സ്ഥാപിച്ച വലകളും തുരുമ്പെടുത്ത് നശിച്ചതിനൊപ്പം പുല്ലും കയറി മൂടി തോട്ടിലേക്കു മറിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ടും നാളുകളായി. യഥാസമയം സംരക്ഷിക്കാത്തിനാല്‍ ദ്രവിച്ചു വിട്ടകന്നു നില്‍ക്കുന്ന വലകൾ കാടു മൂടിയ നിലയിലാണ്.

വലയില്‍ കാട് മൂടിയത് തോടിനെ സാമൂഹ്യവിരുദ്ധരില്‍നിന്നു രക്ഷിച്ചിരുന്നു. കാടു മൂടിയതിനാൽ ഇതിലെ മാലിന്യങ്ങള്‍ തോട്ടിലേക്കു തള്ളാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. എന്നാലിപ്പോള്‍ വലയുടെ ഭൂരിഭാഗവും തുരുമ്പെടുത്ത് വിട്ടകന്നു കമ്പികള്‍ തള്ളിനില്‍ക്കുകയാണ്. ഇതുവഴി കടന്നുപോകുന്നവര്‍ സൂക്ഷിച്ചില്ലെങ്കില്‍ കമ്പികൊണ്ട് ദേഹത്ത് മുറിവേല്‍ക്കുന്ന സ്ഥിതിയിലേക്കാണ് എത്തിച്ചിരിക്കുന്നത്.


വലിയതോട്ടില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് പതിവായതോടെയാണ് പഞ്ചായത്തിന്‍റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഫണ്ട് ലഭ്യമാക്കി വലിയ തോടിന്‍റെ ഇരുവശങ്ങളിലും കടുത്തുരുത്തി പാലത്തോടു ചേര്‍ന്നുള്ള ഭാഗത്തുനിന്നും തീരദേശ റോഡില്‍ 150 മീറ്ററോളം താഴോട്ടും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന് പുറകിലായി 50 മീറ്ററോളം ദൂരത്തിലും കോട്ടിംഗുള്ള ഇരുമ്പ് നെറ്റുകള്‍ സ്ഥാപിച്ചത്.

ഡിവിഷന്‍ മെംബർ കൂടിയായിരുന്ന ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് മേരി സെബാസ്റ്റ്യനാണ് പദ്ധതിക്കു ഫണ്ട് അനുവദിച്ചത്. ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പാക്കിയതെങ്കിലും പഞ്ചായത്താണ് ഇതു സംരക്ഷിക്കേണ്ടിയിരുന്നതെന്നും എന്നാല്‍, ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ചുമതല പഞ്ചായത്തിന് കൈമാറിയില്ലെന്നും തുടങ്ങിയ വാദപ്രതിവാദങ്ങളും തലയൂരാനായി എതിര്‍ചേരിയിലുള്ളവര്‍ പരസ്പരം ഉന്നയിച്ചിരുന്നു.

വലിയ പാലത്തില്‍ സ്ഥാപിച്ചിരിക്കുന്ന നെറ്റ് പാലത്തിലേക്കു ചാഞ്ഞതതിനാൽ ഇതുവഴി പോകുന്ന കാല്‍നട യാത്രികർ ബുദ്ധിമുട്ടുകയാണ്. അപകടാവസ്ഥയിലായ ഇരുമ്പ് നെറ്റ് നീക്കം ചെയ്തു നടപ്പാതയിലെ അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും കാല്‍നടയാത്രക്കാരുടെയും ആവശ്യം.