പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു
Wednesday, August 21, 2024 6:53 AM IST
ചങ്ങനാശേരി: സെന്‍റ് ബര്‍ക്ക്മാന്‍സ് കോളജ് മലയാളം ബിരുദാനന്തര ബിരുദ, ഗവേഷണവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ “കേരളീയാധുനികത: ചരിത്രം, സമൂഹം, സംസ്‌കാരം’’ എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 27, 28 തീയതികളിലായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിലും ഗവേഷകസംഗമത്തിലും അവതരിപ്പിക്കുന്നതിന് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. കേരളീയാധുനികത രൂപപ്പെടുന്നതിനാധാരമായ പാഠരൂപങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍, സംഭവങ്ങള്‍ എന്നിവയെ സൈദ്ധാന്തികമായി സമീപിക്കുന്ന ഗവേഷണപ്രബന്ധങ്ങളാണ് ഗവേഷകസംഗമത്തിലേക്കു ക്ഷണിക്കുന്നത്.

ഭാഷ, സാഹിത്യം, സയന്‍സ്, ഹ്യുമാനിറ്റീസ് മേഖലകളില്‍ സര്‍വകലാശാലാതലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍സമയ ഗവേഷകര്‍ക്കു ഗവേഷകസംഗമത്തില്‍ പങ്കെടുക്കാം. പ്രസിദ്ധീകരണത്തിനു യോഗ്യമായ വിധത്തില്‍ മലയാളത്തില്‍ തയ്യാറാക്കിയ പ്രബന്ധങ്ങളാണ് അയയ്‌ക്കേണ്ടത്. വിദഗ്ധസമിതി തെരഞ്ഞെടുക്കുന്ന പ്രബന്ധങ്ങള്‍ക്കാണ് അവതരണത്തിന് അവസരമുണ്ടാകുക. ഗവേഷകസംഗമത്തില്‍ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളില്‍ മികച്ച പ്രബന്ധത്തിന് 10,000 രൂപ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും അടങ്ങുന്ന പ്രഫ. ഉലഹന്നന്‍ മാപ്പിള ഗവേഷണ പുരസ്‌കാരം നല്‍കും.


പ്രബന്ധസംഗ്രഹം 100 വാക്കുകളില്‍ കവിയാത്തതും ഗ്രന്ഥസൂചി ഉള്‍പ്പെടുത്തിയതും ഗവേഷണരീതിശാസ്ത്രം പിന്‍പറ്റുന്നതും ആയിരിക്കണം. ഫോണ്ട്: യുണികോഡ്, സൈസ് 12. പ്രബന്ധസംഗ്രഹം ലഭിക്കേണ്ട അവസാനതീയതി: 28. പ്രബന്ധത്തിന്‍റെ പൂര്‍ണരൂപം ലഭിക്കേണ്ട അവസാനതീയതി: സെപ്റ്റംബർ 13. ഫോൺ: 9526495868, 7034450491