മത്സ്യബന്ധന വള്ളം മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു
Thursday, October 17, 2024 2:48 AM IST
തൃക്കരിപ്പൂര്‍: കടലില്‍ മത്സ്യബന്ധനത്തിന് പോയി തിരിച്ചു ‌വരികയായിരുന്ന ഫൈബര്‍ വള്ളം മാവിലാകടപ്പുറം പുലിമുട്ടിന് സമീപം മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റൊരാളെ കാണാതായി. വള്ളത്തിന്‍റെ ഉടമസ്ഥരില്‍ ഒരാളായ മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബൂബക്കര്‍ കോയ(56)ആണ്

മരിച്ചത്. ചെട്ടിപ്പടി സ്വദേശി മുനീറിനെയാണ് കാണാതായത്. കോഴിക്കോട് കടലൂര്‍ സ്വദേശി ഗോവിന്ദനെ (32) പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളത്തിലുണ്ടായിരുന്ന 35 പേരെ തീരദേശ പോലീസും ഫിഷറീസ് വകുപ്പ് അധികൃതരും ചേര്‍ന്നു രക്ഷപ്പെടുത്തി.

ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് കരിയര്‍ വള്ളങ്ങള്‍ മുന്നിലും അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ എന്ന വള്ളം പിന്നിലുമായി വരുന്നതിനിടയില്‍ അഴിത്തലക്കും മാവിലാക്കടപ്പുറം പുലിമുട്ടിനുമിടയില്‍ കടലില്‍ വച്ച് വള്ളത്തിലെ വലകള്‍ ഊര്‍ന്ന് കടലിലേക്ക് വീഴുകയും മോട്ടോറില്‍ കുരുങ്ങി വള്ളം തലകീഴായി മറിയുകയായിരുന്നു. പുലര്‍ച്ചെ ആറോടെ പുറപ്പെട്ട വള്ളത്തില്‍ 22 മലയാളികളും 15 ഒഡിഷ സ്വദേശികളും ഉള്‍പ്പെടെ 37 പേരായിരുന്നു ഉണ്ടായിരുന്നത്.


അപകടവിവരം ലഭിച്ചതുമുതല്‍ ഫിഷറീസ്, കോസ്റ്റല്‍ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ റസ്‌ക്യു ബോട്ട് ആറര മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും കാണാതായ മുനീറിനെ കണ്ടെത്താനായില്ല. വൈകുന്നേരം 6.30 ഓടെ തെരച്ചില്‍ നിര്‍ത്തുകയായിരുന്നു. അബൂബക്കര്‍ കോയയുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. സംഭവമറിഞ്ഞ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, എം.രാജഗോപാലന്‍ എംഎല്‍എ, കണ്ണൂര്‍ റേഞ്ച് ഡിഐജി രാജ്പാല്‍മീണ, ജില്ലാ പോലീസ് മേധാവി ഡി. ശില്പ എന്നിവര്‍ തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലും മാവിലാക്കടപ്പുറം പുലിമുട്ടില്‍ കാഞ്ഞങ്ങാട് ബാബു പെരിങ്ങേത്ത്, ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രശാന്തും വൈകുന്നേരം വരെയും ഉണ്ടായിരുന്നു.