പി.പി.ദിവ്യ രാജിവയ്ക്കും വരെ സമരം: യുഡിഎഫ്
Friday, October 18, 2024 8:18 AM IST
കണ്ണൂര്‍: ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തതു കൊണ്ടുമാത്രം പി.പി. ദിവ്യയ്ക്കെതിരായ പ്രക്ഷോഭത്തില്‍നിന്ന് യുഡിഎഫ് പിന്നാക്കം പോകില്ലെന്ന് ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് അബ്ദുൾ കരീം ചേലേരിയും സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ദിവ്യ രാജിവയ്ക്കുന്നതു വരെ പ്രതിഷേധം തുടരും.

എഡിഎം നവീന്‍ബാബുവിന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്ന് പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെട്ട സാഹചര്യത്തിലും ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തു തുടരാന്‍ അനുവദിക്കുന്ന സിപിഎം നേതൃത്വത്തിന്‍റെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. സിപിഎം നേതാക്കള്‍ ദിവ്യയുടെ സമീപനത്തെ തള്ളിപ്പറഞ്ഞ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ദിവ്യക്കെതിരേ നടപടി യെടുക്കാത്തതില്‍ അവരുടെ കാപട്യവും പ്രകടമാകുകയാണ്.

എഡിഎം നവീന്‍ബാബുവിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണത്തിലും അദേഹത്തിന്‍റെ മരണ ത്തിലും ഇപ്പോഴും ഒരു പാടു സംശയങ്ങള്‍ നില നില്‍ക്കുകയാണ്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാനായി നവീന്‍ബാബുവിന് 98,500 രൂപ നല്‍കിയെന്ന് പറയുന്ന വ്യക്തി ഇതേവരെ അതിനാസ്പ ദമായ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. തന്‍റെ ന്യായമല്ലാത്ത ആവശ്യത്തെ പരിഗണിക്കാതി രുന്നതിന്‍റെ വിരോധത്തില്‍ എഡിഎം നവീന്‍ബാബുവിനെ സഹപ്രവര്‍ത്തകരുടെ മുമ്പാകെ അവഹേ ളിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയാണ് ഒരു ദുരന്തത്തില്‍ കലാശിച്ചത്.

ഈ വിഷയത്തില്‍ ചില സ്വാധീനങ്ങള്‍ക്കു വഴങ്ങി പോലീസ് തണുപ്പന്‍ സമീപനമാണ് സ്വീകരിക്കു ന്നത്. ദിവ്യക്കെതിരേ കേസെടുക്കാന്‍ പോലും പോലീസ് അറച്ചുനില്‍ക്കുന്ന സാഹചര്യമുണ്ടായി. എഡിഎമ്മിന്‍റെ താമസസ്ഥലത്തു നിന്നും തെളിവുകള്‍ നശിപ്പിച്ചുവെന്ന സംശയം ബലപ്പെടുകയാണ്.

എഡിഎമ്മിനെ പോലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കൈക്കൂലിപ്പണം തന്‍റെ വീട്ടിലെത്തി ഒരാളില്‍ നിന്നു എണ്ണിവാങ്ങിച്ചുവെന്ന് പറയുന്നതൊക്കെ സാമാന്യയുക്തിക്കു നിരക്കുന്നതല്ല. പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരനായ പരാതിക്കാരന്‍ വന്‍സാമ്പത്തിക ചെലവു വരുന്ന പെട്രോള്‍ പമ്പ് തുടങ്ങുന്നുവെന്നു പറയുമ്പോള്‍ എന്താണ് ഈ വ്യക്തിയുടെ വരുമാന സ്രോതസെന്ന് വ്യക്തമാക്കേണ്ടതുണ്ട്. സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളാണ് ഇതിനു പിന്നിലെന്ന സംശയം ബലപ്പെടുകയാണ്.


ഒന്നിലധികം പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ ഇതേ കോക്കസ് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് ഈ വിഷയത്തിലുള്ള അമിത താത്പര്യം എന്താണെന്നും വളരെ വൈകാരികമായി ഈ വിഷയം മനസില്‍ വച്ച് പകയോടെ എഡിഎമ്മിന്‍റെ യാത്രയയ്പ്പു ചടങ്ങില്‍ പോകാന്‍ ഇവരെ പ്രേരിപ്പിച്ച ചേതോ വികാരമെന്തെന്നും പുറത്തറിഞ്ഞേ പറ്റൂ.

കൈക്കൂലി ആരോപണത്തിലടക്കം വ്യക്തത വരുത്തണം. ഒരു ഉദ്യോഗസ്ഥനെ കൊലയ്ക്കു കൊടു ത്ത ഗുരുതരമായ വിഷയമാണിത്. അതിന്‍റേതായ ഗൗരവത്തില്‍ കേസന്വേഷണം നടന്നിട്ടില്ലെങ്കില്‍ നിയമപരമായും രാഷ്‌‌ട്രീയമായും യുഡിഎഫ് ഇക്കാര്യത്തില്‍ പോരാട്ടം തുടരുമെന്നും നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ നേതാക്കളായ സി.എ. അജീർ, ടി.ഒ. മോഹനൻ തുടങ്ങിയവരും പങ്കെടുത്തു.

പ്രതിഷേധ മാർച്ച്: യൂത്ത് കോൺഗ്രസ്,
ബിജെപി പ്രവർത്തകർക്കെതിരെ കേസ്

പഴയങ്ങാടി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി, ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസ്, കല്യാശേരി മണ്ഡലം പ്രസിഡന്‍റ് സി.വി. സുമേഷ് തുടങ്ങി കണ്ടാലറിയാവുന്ന 50ഓളം ബിജെപി പ്രവർത്തകരുടെ പേരിലാണ് കേസെടുത്തത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ.ഷിബിന, ജില്ലാ പ്രസിഡന്‍റ് വിജിൻ മോഹൻ, കല്യാശേരി മണ്ഡലം പ്രസിഡന്‍റ് പുത്തൻപുരയിൽ രാഹുൽ, പ്രവർത്തകരായ അശ്വിൻ സുധാകർ,പ്രിനിൽ മതുക്കോത്ത്, രാഹുൽ വെച്ചിലോട്ട്, പി.രാഹുൽ,സൗമ്യ സത്യൻ, റിയ നാരായണൻ, ഇർഷാദ്, എം.രാഹുൽ തുടങ്ങി 20 യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിലും കേസെടുത്തു സംഘം ചേരൽ, മാർഗതടസം സൃഷ്ടിച്ച് പൊതുഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.