എരമം പുല്ലുപാറയിലെ ഐടി പാർക്ക് വ്യവസായ പാർക്കായി മാറും
Thursday, October 17, 2024 2:48 AM IST
മാതമംഗലം: പാതിവഴിയിൽ ഉപേക്ഷിച്ച എരമം-കുറ്റൂർ പഞ്ചായത്തിലെ എരമം പുല്ലുപാറയിലെ ഐടി പാർക്ക് മിനി വ്യവസായ പാർക്കിനു വഴിമാറുന്നു. ഭൂമി കൈമാറ്റം സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതായി ടി.ഐ. മധുസൂദനൻ എംഎൽഎയുടെ നിയമസഭ സബ്മിഷനുള്ള മറുപടിയിൽ വ്യവസായമന്ത്രി അറിയിച്ചു. വ്യവസായ പാർക്ക് നിർമിക്കുന്നത് സംബന്ധിച്ച്‌ കിൻഫ്ര സമർപ്പിച്ച സാധ്യതാപഠന റിപ്പോർട്ടിൽ സെസ് പദവിയിൽ തുടരുന്ന സ്ഥലം നോൺ സെസ് വിഭാഗത്തിലേക്കു മാറ്റി പൊതുവിഭാഗത്തിലുള്ള ചെറിയ വ്യവസായ പാർക്കുകൾക്ക് അനുയോജ്യമാണെന്ന് ശിപാർശ ചെയ്തതായി മന്ത്രി പറഞ്ഞു. ഭൂമി പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി പ്രഖ്യാപിച്ച ഭൂമിയായതിനാൽ വ്യവസായ വകുപ്പിനു കൈമാറുന്നതിന് പ്രത്യേക സാമ്പത്തിക മേഖലയിൽനിന്ന് മാറ്റിയെടുക്കേണ്ടതുണ്ട്.

ഇതാണ് പുരോഗമിക്കുന്നത്. ഭൂമി നിലവിൽ വിവര സാങ്കേതിക വിദ്യാവകുപ്പിന്‍റെ ഭരണനിയന്ത്രണത്തിലാണ്.കെഎസ്ഐടിഐഎൽ ഏറ്റെടുത്ത ഭൂമി വ്യവസായപാർക്ക് ആരംഭിക്കുന്നതിനായി കിൻഫ്ര ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനായി 2021-ൽ വ്യവസായമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഭൂമിയുടെ അനുയോജ്യത, സംരംഭകരുടെ ലഭ്യത, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച്‌ പഠനം നടത്തി സമർപ്പിക്കുന്നതിനും ഭൂമി സംബന്ധമായ പ്രായോഗിക തടസങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനും കിൻഫ്ര എംഡിയെ ചുമതലപ്പെടുത്തുകയായിരുന്നു.പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വ്യവസായ മന്ത്രിയുടെ അധ്യക്ഷതയിൽ വ്യവസായവകുപ്പിലേയും ഐടി വകുപ്പിലേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം വിളിച്ചു ചേർത്തിരുന്നു.


ഭൂമി പ്രത്യേക സാമ്പത്തിക മേഖലയിൽനിന്ന് ഒഴിവാക്കിയെടുക്കാൻ ആവശ്യമായ നികുതി കിൻഫ്ര കെഎസ്ഐടിഐഎല്ലിന് കൈമാറിയതായും മന്ത്രി വ്യക്തമാക്കി. ഡി നോട്ടിഫിക്കേഷൻ വിവരസാങ്കേതികവിദ്യവകുപ്പ് പരിഗണിച്ചു. നടപടി അന്തിമഘട്ടത്തിലുമാണ്. നടപടി പൂർത്തിയാക്കി വ്യവസായ വകുപ്പിനു ഭൂമി കൈമാറ്റം ചെയ്യുന്നതോടെ വ്യവസായ പാർക്ക് തുടങ്ങാൻ കഴിയും.