സ്കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
Tuesday, October 15, 2024 7:10 AM IST
മട്ടന്നൂർ: സ്കൂൾ വിദ്യാർഥികളുമായി പോകുകയായിരുന്ന വാൻ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. വാനിലുണ്ടായിരുന്ന വിദ്യാർഥികളും ആയയും ഡ്രൈവറും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ മട്ടന്നൂർ-അഞ്ചരക്കണ്ടി റോഡിൽ കാര വളവിലായിരുന്നു അപകടം. മട്ടന്നൂർ നഗരസഭയുടെ കീഴിൽ പഴശിയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ വാനാണ് അപകടത്തിൽപ്പെട്ടത്.

വാഹനത്തിൽ അഞ്ചു കുട്ടികളും ആയയുമായിരുന്നു ഉണ്ടായിരുന്നത്. സ്കൂളിൽനിന്ന് വിദ്യാർഥികളെ വീട്ടിലേക്ക് വിടാനായി പോകുകയായിരുന്നു വാൻ. അപകടത്തിൽപ്പെട്ട വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ മട്ടന്നൂർ ഗവ. ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ പ്രശ്നമില്ലെന്ന് കണ്ടെത്തി ഇവരെ പിന്നീട് വീടുകളിലാക്കി. അപകടത്തിൽപ്പെട്ട വാഹനം പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ.ഷാജിത്തും മട്ടന്നൂർ പോലീസും സ്ഥലത്തെത്തി.