അണിഞ്ഞൊരുങ്ങി ആകാശപ്പാത, നാളെ തുറന്നുകൊടുക്കും
Thursday, September 26, 2024 7:18 AM IST
തൃശൂർ: ശക്തൻ നഗറിലെ ആകാശപ്പാത നവീകരിച്ച് നാളെ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കും. പൂർണമായും ശീതീകരിച്ച ആകാശനടപ്പാതയുടെ അവസാനമിനുക്കുപണികൾ പൂർത്തിയായി. നാളെ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും.

ശക്തൻ നഗറിൽ നാലു ദിശകളിൽനിന്നു വന്നുസംഗമിക്കുന്ന റോഡുകൾ മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർക്ക് ഏറെ പ്രയാസപ്പെടേണ്ട സ്ഥിതിവന്നപ്പോഴാണ് ആകാശപ്പാത എന്ന ആശയം കോർപറേഷനു തോന്നിയത്. ഈ ജംഗ്ഷനിൽ ഇടയ്ക്കിടെ ഉണ്ടായ അപകടമരണങ്ങളും ആകാശപ്പാത അനിവാര്യമാക്കി. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടുകോടി രൂപ ചെലവിലാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചത്. 2023 ഓഗസ്റ്റിൽ ആകാശപ്പാത അന്നു മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ പൊതുജനത്തിനു തുറന്നുകൊടുത്തു.


എന്നാൽ, അധികം താമസിയാതെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾക്കായി ആകാശപ്പാത അടച്ചിട്ടു. രണ്ട് ലിഫ്റ്റുകൾ, സോളാര്‍ സംവിധാനം, ഫുള്‍ ഗ്ലാസ്സ് ക്ലാഡിംഗ് കവര്‍, എ.സി എന്നിവ രണ്ടാംഘട്ടത്തിൽ സജ്ജമാക്കി. സംസ്ഥാനത്തെതന്നെ ഏറ്റവും നീളംകൂടിയ ആകാശപ്പാതയാണ് തൃശൂരിലേത്. 400 മീറ്റർ നീളമുള്ള പാത പൂർണമായും ഗ്ലാസ് ക്ലാഡിംഗ് കവർ ചെയ്ത് ശീതീകരിച്ചിട്ടുണ്ട്. എസിയും കോഫി ഷോപ്പും മ്യൂസിക് സംവിധാനങ്ങളും ഉൾപ്പെടെ തൃശൂരിന്‍റെ ആകാശപ്പാത ഹൈടെക് ആയിരിക്കുകയാണ്.