വന്യമൃഗ ആക്രമണം: ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു
Thursday, September 26, 2024 7:18 AM IST
തൃശൂർ: വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്നു മനുഷ്യരെയും കൃഷിയിടങ്ങളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവട്ടാനിയിലെ ഫോറസ്റ്റ് ഓഫീസിലേക്കു മാർച്ചും ധർണയും നടത്തി.

കേന്ദ്ര വനം -വന്യജീവിനിയമം ഭേദഗതിചെയ്യുക, വനവും ജനവാസമേഖലയും മതിലുകളും വേലികളും ട്രഞ്ചുകളും സ്ഥാപിച്ച് വേർതിരിക്കുക. വന്യജീവി ആക്രമണത്തിനു വിധേയരാക്കുന്നവർക്കു കാലാനുസൃതമായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം.


കേരള കർഷകസംഘം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എ.സി. മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കർഷകസംഘം തൃശൂർ ജില്ലാ പ്രസിഡന്‍റ് പി.ആർ. വർഗീസ്, മുരളി പെരുനെല്ലി എംഎൽഎ, എ.എസ്. കുട്ടി, എം.എം. അവറാച്ചൻ, സെബി ജോസഫ്, പി.എ. ബാബു, ബാലാജി എം. പാലിശേരി, ഗീത ഗോപി, ടി.ജി. ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു.