മാസങ്ങളായി നിലച്ച് പോലീസിന്‍റെ എമർജൻസി കോൾ സുരക്ഷ
Thursday, September 26, 2024 7:18 AM IST
തൃശൂർ: ഒരൊറ്റ ബട്ടൺ അമർത്തിയാൽ മതി, ഏതു നട്ടപ്പാതിരായ്ക്കും പകലും തൃശൂർ നഗരത്തിൽ പോലീസ് സേവനം ഉടൻ ലഭ്യമാകുമായിരുന്നു. സിറ്റി പോലീസിന്‍റെ ജനപ്രിയമായ എമർജൻസി കോൾ എന്ന ആ സുരക്ഷാസംവിധാനം നിലച്ചിട്ടു മാസങ്ങളായി. നാളിതുവരെ അതൊന്നു ശരിയാക്കാൻ ഒരു പോലീസുകാരനും തയാറാകുന്നില്ല.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ മുൻനിർത്തി ശക്തൻ സ്റ്റാൻഡിലും കോർപറേഷൻ ഓഫീസിനു മുന്പിലുമാണ് എമർജൻസി കോൾ സംവിധാനം സ്ഥാപിച്ചത്. കോർപറേഷനുമായി സഹകരിച്ച് ഏറെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച ഈ ഓട്ടോമാറ്റിക് കാമറ, ഫോൺകോൾ സംവിധാനമാണു ചത്തുകിടക്കുന്നത്.

അതിക്രമമോ അപകടമോ ഉണ്ടായാൽ ഏതൊരാൾക്കും ഏതുസമയത്തും ഇതിലെ ബട്ടൺ പ്രസ് ചെയ്താൽ ഉടൻ പോലീസുമായി ബന്ധപ്പെടാനാകും. രാത്രിയിൽ ബസു കയറാനെത്തി ശക്തൻ സ്റ്റാൻഡിൽ ഒറ്റപ്പെടുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കുമെല്ലാം പോലീസ് കൈയകലത്തുണ്ടല്ലോയെന്ന സമാധാനമായിരുന്നു. സാമൂഹ്യവിരുദ്ധരും പിടിച്ചുപറിക്കാരും ഒരുപരിധിവരെ ഇതിനെ ഭയപ്പെടുകയും ചെയ്തിരുന്നു.

ബട്ടൺ അമർത്തിയാലുടൻ തിരുവന്തപുരത്തെ കൺട്രോൾ റൂമിലേക്കാണ് കോൾ എത്തുക. ഇതേസമയം ഉയരത്തിൽ സ്ഥാപിച്ച കാമറ ഓൺ ആകും. പോലീസിനു സ്വമേധയാ ചുറ്റുപാടുകൾ വീക്ഷിക്കാം. ഇതിനുസമീപത്തെ ശബ്ദങ്ങൾ കേൾക്കാനുമാകും. തിരുവനന്തപുരത്തെ നിരീക്ഷണകേന്ദ്രത്തിൽനിന്നാണു തൃശൂർ പോലീസിനു വിവരം നല്കുക.


എമർജൻസി കോൾ സംവിധാനം സ്ഥാപിച്ച കുറച്ചുനാളുകൾക്കകം ഇതുപയോഗിച്ചു നഗരത്തിലെ ചില അതിക്രമങ്ങൾ പോലീസിനു കൈയോടെ പിടികൂടാനായതോടെ നൂതനസംവിധാനത്തെ ജനം ഇരുകൈയുംനീട്ടി സ്വീകരിച്ചു. എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോഴേക്കും സുരക്ഷാസംവിധാനത്തിന്‍റെ പ്രവർത്തനം അവതാളത്തിലായി. അതോടെ പോലീസും പിടിവിട്ടു. സുരക്ഷാസംവിധാനത്തിലിപ്പോൾ അമർത്താനുള്ള ബട്ടണുകൾപോലും ഇല്ല.

ഇതു സ്ഥാപിച്ചിട്ടുള്ള സ്ഥലത്തുവച്ചുണ്ടാകുന്ന അതിക്രമങ്ങളിൽ പരാതിപ്പെടാനും നിരീക്ഷിക്കാനും മാത്രമേ ഇതുകൊണ്ടു സാധിക്കൂവെന്ന ന്യൂനത സംവിധാനത്തിനുണ്ട്. അപകടമോ അതിക്രമമോ ഉണ്ടായാൽ ഇതിനുമുൻപിൽ എത്തിപ്പെടാനുള്ള പ്രായോഗിക ബുദ്ധിമുട്ടും പോലീസുകാർതന്നെ ചൂണ്ടിക്കാട്ടുന്നു.

സി.ജി. ജിജാസൽ