പാചകപ്പുരയിലെ സിലിണ്ടറുകള്‍ കവര്‍ന്നു, സ്‌കൂള്‍ബസിന്‍റെ ടയറുകളിലെ കാറ്റ് അഴിച്ചുവിട്ടു
Thursday, September 26, 2024 7:18 AM IST
കൊടകര: ഗവ. എല്‍പി സ്‌കൂളില്‍ കഴിഞ്ഞരാത്രി അതിക്രമിച്ചുകടന്ന സാമൂഹികവിരുദ്ധര്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. പാചകപ്പുരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ടു ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിക്കുകയും സ്‌കൂള്‍ബസിന്‍റെ ടയറുകള്‍ പഞ്ചറാക്കുകയും ചെയ്തു. കുട്ടികള്‍ കൈകഴുകുന്ന വാട്ടര്‍ടാപ്പുകളിലും പാചകപ്പുരയിലും പരിസരത്തും മുളകുപൊടി വിതറിയ നിലയിലാണ്.

ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ ജീവനക്കാരാണ് ബസിന്‍റെ മൂന്നു ടയറുകള്‍ പഞ്ചറാക്കിയ നിലയില്‍ കണ്ടത്. ഇവര്‍ പ്രധാനാധ്യാപികയെ വിവരമറിയിച്ചതിനെതുടര്‍ന്ന് സ്‌കൂള്‍ ബസ് സര്‍വീസ് ഇന്നലെ ഉണ്ടാകില്ലെന്നും കുട്ടികളെ നേരിട്ട് എത്തിക്കണമെന്നും രക്ഷിതാക്കളെ അറിയിച്ചു. പിന്നീടാണ് സ്‌കൂളിലെ അടുക്കളയ്ക്കു മുന്നില്‍ മുളകുപൊടി വിതറിയനിലയില്‍ കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടര്‍ മോഷ്ടിച്ചശേഷം പാചകപ്പുരയുടെ വാതില്‍ താഴിട്ടുപൂട്ടിയ നിലയിലായിരുന്നു.

വിവരമറിയിച്ചതിനെതുടർന്ന് കൊടകര പോലീസ് എത്തി പരിശോധന നടത്തി. അടുക്കള തുറന്നു പരിശോധിച്ചപ്പോഴാണ് ഗ്യാസ് സലിണ്ടറുകള്‍ നഷ്ടപ്പെട്ടതായി കണ്ടത്. കൊടകര സിഐ പി.കെ.ദാസിന്‍റെ നേതൃത്വത്തില്‍ പോലീസും ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനനടത്തി.

പാചകപ്പുരയുടെ പരിസരത്തുനിന്ന് ഓടിയ സ്‌റ്റെല്ല എന്ന പോലീസ് നായ തൊട്ടുത്തുള്ള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലൂടെയും സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളിലൂടെയും കടന്ന് പിറകുവശത്തുള്ള സ്റ്റേഡിയത്തിൽ ചെന്നുനിന്നു. പോലീസ് നായ മണംപിടിക്കാതിരിക്കാനാണ് പാചകപ്പുരയിലും പരിസരത്തും മുളകുപൊടി വിതറിയതെന്ന് സംശയിക്കുന്നു. സംഭവത്തിനു പിന്നില്‍ ഒന്നിലേറെ ആളുകളുള്ളതായി സംശയിക്കുന്നുണ്ട്. തൊട്ടടുത്തുള്ള വീടുകളിലേയും സ്ഥാപനങ്ങളിലേയും നിരീക്ഷണകാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.