ശക്തൻ പ്രതിമ പുനഃസ്ഥാപിക്കുന്ന ജോലികൾ ഇന്നാരംഭിക്കും
Thursday, September 26, 2024 7:18 AM IST
തൃശൂർ: മാസങ്ങൾ നീണ്ട വിവാദങ്ങൾക്കു വിരാമമിട്ട് ശക്തൻ തന്പുരാന്‍റെ പ്രതിമ പുനഃസ്ഥാപിക്കുന്നതിനുള്ള പണികൾ ഇന്ന് ആരംഭിക്കുമെന്നു ശില്പി മുരളി കുന്നുവിള. പ്രതിമ സ്ഥാപിക്കാനുള്ള പീഠത്തിന്‍റെ നിർമാണമാണ് ഇന്ന് ആരംഭിക്കുക.

ഇതിനു മുന്നോടിയായി ഇന്നലെ പി. ബാലചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദ്, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി എന്നിവരടങ്ങുന്ന സംഘം ശക്തൻ തന്പുരാന്‍റെ പ്രതിമ നിന്നിരുന്ന സ്ഥലം സന്ദർശിച്ചു.


കഴിഞ്ഞ ജൂൺ ഒന്പതിനു പുലർച്ചെ മൂന്നിനാണു കെഎസ്ആർടിസി വോൾവോ ബസിടിച്ചു ശക്തന്‍റെ പ്രതിമ മറിഞ്ഞുവീണത്. സംഭവത്തിനുശേഷം പ്രതിമയുടെ പുനർനിർമാണത്തിനുള്ള ചെലവ് കെഎസ്‌ആർടിസി വഹിക്കുമെന്നു ഗതാഗതമന്ത്രി പറഞ്ഞിരുന്നു. എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും പ്രതിമ പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി അതൃപ്തി രേഖപ്പെടുത്തുകയും 14 ദിവസത്തിനകം സ്ഥാപിച്ചില്ലെങ്കിൽ ശക്തന്‍റെ വെങ്കലപ്രതിമ താൻ പണിതുനൽകുമെന്നും പറഞ്ഞിരുന്നു.