കായാംപൂവം മായന്നൂര്‍ റോഡ്: നവീകരണം പുനരാരംഭിച്ചു
Thursday, September 26, 2024 7:18 AM IST
പഴയന്നൂര്‌: ഇടയ്ക്ക് നിറുത്തിവച്ചിരുന്ന കായാംപൂവം മായന്നൂര്‍ റോഡ് നവീകരണ ജോലികള്‍ പുനരാരംഭിച്ചു. രണ്ടാംഘട്ട ജോലികള്‍ക്കാണ് തുടക്കമിട്ടത്.

കെ. രാധാകൃഷ്ണന്‍ മന്ത്രിയായിരുന്ന സമയത്താണ് സര്‍ക്കാരില്‍നിന്ന് റോഡ് നിര്‍മാണത്തിനായി 12.49 കോടി രൂപ അനുവദിച്ചത്. 11 കി.മീറ്റര്‍ ദൂരമാണ് അത്യാധുനിക ബിഎംബിസി നിലവാരത്തില്‍ വീതികൂട്ടി നവീകരിക്കുന്നത്. ജല്‍ജീവന്‍ പദ്ധതി പ്രകാരം പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും ലാന്‍ഡ് സര്‍വേ നടത്തുന്നതിന്‍റെയും ഭാഗമായാണ് മരാമത്തുപണികള്‍ നിറുത്തിവച്ചത്. കെ. രാധാകൃഷ്ണന്‍ എംപിയുടെ ഇടപെടലുകളാണ് ഒരിടവേളയ്ക്കുശേഷം വീണ്ടും ജോലികള്‍ തുടങ്ങുന്നത് സാധ്യമാക്കിയത്.


പദ്ധതിയുടെ ഭാഗമായി എട്ടു കലുങ്കുകള്‍ പൊളിച്ചുപണിയുകയും ഒരെണ്ണം വീതികൂട്ടി നിര്‍മിക്കുകയുംചെയ്യും. നിലവില്‍ മുന്ന് കലുങ്കുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും നിര്‍മിച്ചു. രണ്ടു കി.മീറ്റര്‍ നീളത്തില്‍ അഴുക്കുചാല്‍ വരുന്ന വിധത്തില്‍ പദ്ധതിയുടെ റിവേഴ്‌സ് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ പൂര്‍ത്തീകരിക്കുമെന്ന് കരാറുകാരന്‍ അറിയിച്ചു.