വ്യാപകമായി നെൽവയൽ മണ്ണിട്ടുനികത്തുന്നു
Thursday, September 26, 2024 7:18 AM IST
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ പള്ളിമേപ്പുറം ഞാവലിനുസമീപം മണ്ണിട്ട് വയൽ നികത്തുന്നു. ജൽജീവൻ പദ്ധതിക്കുവേണ്ടി പൈപ്പിടാൻ ചാലുകീറുന്ന മണ്ണ് ഉപയോഗിച്ചാണ് നെൽവയൽ വ്യാപകമായി നികത്തുന്നത്.

മണ്ണടിച്ചിരുന്ന ഒരു ലോറി എരുമപ്പെട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കൃഷി ഓഫീസറും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇത്തരത്തിൽ കടങ്ങോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജൽജീവൻ പദ്ധതിയുടെ മണ്ണുപയോഗിച്ച് വ്യാപകമായി നെൽവയൽ നികത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. പഞ്ചായത്ത്, കൃഷിഭവൻ, റവന്യുവകുപ്പ് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ലായെന്ന് അഖിലേന്ത്യ കിസാൻ സഭ കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. മണ്ണ് ലേലംചെയ്ത് സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതിനുപകരം നെൽവയലുകൾ നികത്താൻ അധികൃതർ അവസരം നൽകുകയാണെന്ന് എഐകെഎസ് ആരോപിച്ചു.


കഴിഞ്ഞകാലങ്ങളിൽ പല പദ്ധതിയുടേയും ഭാഗമായി നീക്കംചെയ്ത മണ്ണ് നെൽവയലുകൾ നികത്താൻ ഉപയോഗിച്ചിരുന്നു. അത് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടും ഇതുവരെ ഒരുനടപടിയും ഉണ്ടായില്ല.

കൃഷി, റവന്യു അധികാരികൾ ആർഡിഒയ്ക്ക് റിപ്പോർട്ട് നൽകുന്നുണ്ടെങ്കിലും മണ്ണ് നീക്കംചെയ്യാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്നും എഐകെഎസ് കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സത്താർ ആദൂർ ആരോപിച്ചു.