കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ കേസ്; ഒരുവർഷം പിന്നിട്ടിട്ടും കുറ്റപത്രമായില്ല
Thursday, September 26, 2024 7:18 AM IST
വടക്കാഞ്ചേരി: വാഴക്കോട് കാട്ടാനയെ ഷോക്കേൽപ്പിച്ചുകൊന്ന് കിണറ്റിൽ കുഴിച്ചുമൂടിയ കേസിൽ ഒരുവർഷം പിന്നിട്ടിട്ടും കോടതിയിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചില്ല.

സംഭവം നടന്ന് 10 ദിവസത്തിനകം പ്രധാനപ്രതികളെയെല്ലാം പിടികൂടി നി യമത്തിനു മുന്നിലെത്തിച്ച വനം ഉദ്യോഗസ്ഥരുടെ അന്വേഷണമികവ് അന്ന് പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2028 ജൂലായ് പതിനാലിനാണ് വാഴക്കോട് റബർ എസ്റ്റേറ്റിലെ കിണറ്റിൽ കാട്ടാനയുടെ ജഡം കണ്ടത്.

തുടക്കത്തിൽ കേസന്വേഷണത്തിൽ കാണിച്ച താത്പര്യം തുടർനടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നതാണ് ഈ വീഴ്‌ചയ്ക്ക് കാരണം. കേസിലെ പ്രധാനപ്രതികളായ തോട്ടം ഉടമയെയും വൈ ദ്യുതിക്കെണിയൊരുക്കി കുഴിച്ചുമൂടാൻ ഒത്താശചെയ്തവരെയും ആനക്കൊമ്പ് മുറിച്ചെടുത്ത പ്രതി ഉൾപ്പെടെയുള്ളവരെയും അതിവേഗം അന്ന് പിടികൂടിയിരുന്നു.


കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലും ഈ കേസുമായി ബന്ധപ്പെട്ട് ഏതാനും പ്രതികളെ അറസ്റ്റുചെയ്തു. ആനക്കൊമ്പ് മുറിച്ചെടുത്തത് കടത്തിക്കൊണ്ടുപോയ കാറും വൈദ്യുതിക്കെണിക്ക് ഉപയോഗിച്ച തോട്ടിയും കമ്പിയുംവരെ അന്വേഷണസംഘം കണ്ടെടുത്തു.

വൈദ്യുതി ലൈനിൽനിന്ന് വന്യജീവിവേട്ടയ്ക്കായി ഒരുക്കിയ കെണിയിൽതട്ടി ഷോക്കേറ്റാണ് കാട്ടാന ചരിഞ്ഞത്. തെളിവ് നശിപ്പിക്കാനായിരുന്നു കിണറ്റിൽ കുഴിച്ചിട്ടത്. പന്നിവേട്ടയ്ക്കുവേണ്ടി പ്രധാന ലൈനിൽനിന്ന് നേരിട്ട് ലൈൻ വലിച്ചതിൽ തട്ടിയായിരുന്നു ഷോക്കേറ്റ് കാട്ടാന ചരിഞ്ഞത്.