10 ലക്ഷം വേണ്ട; സുരക്ഷിത ജീവിതത്തിന് വഴിയൊരുക്കണമെന്ന് വീട്ടമ്മമാർ
Sunday, July 7, 2024 4:37 AM IST
ചെറായി: കടൽ വെള്ളത്തിൽ മുങ്ങി മരിച്ചാൽ കിട്ടുന്ന 10 ലക്ഷം തങ്ങൾക്ക് വേണ്ടാ, പകരം ഈ തീരത്ത് സമാധാനമായി തൊഴിലെടുത്ത് ജീവിക്കാനുള്ള സുരക്ഷയാണ് ഒരുക്കേണ്ടത് സാറെ. ഇന്നലെ എടവനക്കാട് കടപ്പുറം സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എറണാകുളം എംപി ഹൈബി ഈഡനും മുന്നിൽ തീരദേശത്തെ വീട്ടമ്മമാരുടെ വിലാപമാണിത്.

മൂന്ന് പതിറ്റാണ്ടിലധികമായി കടലാക്രമണത്തിന്‍റെ ദുരിതം പേറി ജീവിക്കുന്ന ഇവരുടെ അന്നത്തെയും ഇന്നത്തെയും ആവശ്യം കടൽഭിത്തി, പുലിമുട്ട്, തീരദേശ റോഡ് എന്നിവയുടെ നിർമാണമാണ്. കടലിന്‍റെ ദുരിതം പേറി വിലപിക്കുന്ന ഇവരുടെ കണ്ണിൽ നിന്ന് കണ്ണീരല്ല ചോരയാണ് ഒഴുകുന്നത്.


കടലൊന്ന് ഇരമ്പിയാൽ മതി ഈ അമ്മമാരുടെ മനവും ഇരമ്പും. പിന്നെ ഉറക്കമുണ്ടാവില്ല. പറക്കമുറ്റാത്ത പിഞ്ചു മക്കളെയും കിടപ്പു രോഗികളായ മാതാപിതാക്കൻമാരെയും കൊണ്ട് എങ്ങോട്ട് പോകുമെന്നാണ് പിന്നത്തെ ഇവരുടെ ചിന്ത.

വർഷങ്ങളായി ഈ ദുരവസ്ഥ തുടർന്നിട്ടും നാളിതുവരെയായി ഇവരുടെ രോദനത്തിന് ശാശ്വത പരിഹാരം കാണാൻ ഒരാളും മുന്നോട്ട് വന്നിട്ടില്ലെന്നും അമ്മമാർ കൂട്ടിച്ചേർത്തു. കണ്ണീരണിഞ്ഞാണ് അമ്മമാർ ഇക്കാര്യങ്ങൾ പ്രതിപക്ഷ നേതാവിനെയും എംപിയെയും ഇക്കാര്യങ്ങൾ അറിയിച്ചത്.