താലൂക്ക് വികസന സമിതി യോഗം : കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ സര്‍വേയര്‍മാരെ നിയമിക്കണമെന്ന്
Sunday, July 7, 2024 4:37 AM IST
കൊച്ചി: കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് അധിക തസ്തിക സൃഷ്ടിച്ച് സര്‍വേയര്‍മാരെ അടിയന്തരമായി നിയമിക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ഏറ്റവും ജനത്തിരക്കേറിയതും കൈവശ ഭൂവുടമകള്‍ കൂടുതലുള്ളതുമായ കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ സര്‍വേ സംബന്ധമായ പരാതികള്‍ വര്‍ഷങ്ങളായി പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അധിക സര്‍വേയര്‍മാരെ നിയമിക്കണമെന്നാണ് ആവശ്യം.

തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ എത്തുന്നവര്‍ക്ക് സൗജന്യവാഹന പാര്‍ക്കിംഗ് അനുവദിക്കുക, പനമ്പുകാട് വല്ലാര്‍പാടം പൊതുമരാമത്ത് റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക, വല്ലാര്‍പാടം ജംഗ്ഷനില്‍ സ്പീഡ് ബ്രേക്കറുകള്‍, ഹൈമാസ്റ്റ് ലൈറ്റ് എന്നിവ സ്ഥാപിക്കുക, കടവന്ത്ര ഗാന്ധിനഗര്‍ മാര്‍ക്കറ്റില്‍ വിരിച്ചിരിക്കുന്ന മാര്‍ബിള്‍ അപകടം സൃഷ്ടിക്കുന്നതിനാല്‍ അതുനീക്കം ചെയ്യുക,

വടക്കേക്കോട്ട എസ്എന്‍ ജംഗ്ഷന്‍ ഭാഗത്ത് ഫുട്പാത്തില്‍ കൈവരികള്‍ സ്ഥാപിക്കുക, കൊച്ചി കോര്‍പറേഷന്‍റെ വിവിധ ഭാഗങ്ങളില്‍ സിഎസ്എംഎല്‍ നിര്‍മിച്ച ഫുട്പാത്തുകള്‍ തകര്‍ന്നുകിടക്കുന്നത് അടിയന്തരമായി നവീകരിക്കുക, മത്സ്യ വ്യാപാര കേന്ദ്രങ്ങളില്‍ വിഷാംശങ്ങള്‍ പരിശോധിക്കുന്നതിനായി ആരോഗ്യവകുപ്പ് പരിശോധന നടത്തുക,


വാഹനാപകടത്തില്‍ തകരാറിലായ മാടവന സിഗ്‌നല്‍ അടിയന്തരമായി പുനഃസ്ഥാപിക്കുക, മരട് നഗരസഭയില്‍ കുണ്ടന്നൂര്‍ ജംഗ്ഷന്‍ മുതല്‍ ലേക് ഷോര്‍ ആശുപത്രിവരെ തെളിയാത്ത വഴിവിളക്കുകള്‍ അടിയന്തരമായി നന്നാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു.

ജെഡിഎസ് പ്രതിനിധി കുമ്പളം രവിയുടെ അധ്യക്ഷതയില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന വികസന സമിതിയോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.