കോളനിയിലെ ആക്രമണം: പ്രതികളെ റിമാൻഡ് ചെയ്തു
Sunday, July 7, 2024 4:37 AM IST
കൂത്താട്ടുകുളം: കെ.ആർ. നാരായണൻ ഹൗസിംഗ് കോളനിയിലുണ്ടായ ആക്രമണ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രതികൾ ആക്രമണം നടത്തിയത്.

അക്രമ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. കോളനി നിവാസികളായ ചോരക്കുഴി കാളശേരിയിൽ സാബു മോഹനൻ(56), മകൻ സുബി സാബു (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹരിജൻ കോളനിയുടെ അറ്റകുറ്റപ്പണി കരാർ എടുത്തിരിക്കുന്ന പള്ളിക്കര നടയ്ക്കൽ എം.ബി. അലി എന്നയാളെ പ്രതികൾ ഇരുന്പ് വടിയും പാറക്കല്ലുകളും ഉപയോഗിച്ച് മർദിക്കുകയും വാഹനം തല്ലി തകർക്കുകയുമായിരുന്നു.

വിവരമറിറിഞ്ഞെത്തിയ പോലീസിനെയും പ്രതികൾ ആക്രമിച്ചു. കൂത്താട്ടുകുളം സ്റ്റേഷനിലെ എസ്ഐ ഷിബു വർഗീസ്, സീനർ പോലീസ് കോണ്‍സ്റ്റബിൾ ആർ. രജീഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.


ആക്രമിക്കപ്പെട്ട കോണ്‍ട്രാക്ടർ എം.ബി. അലി കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലും പോലീസ് ഉദ്യോഗസ്ഥനായ ആർ. രജീഷ് കൂത്താട്ടുകുളം ഗവ. ആശുപത്രിയിലും ചികിത്സ തേടി.

ആക്രമണത്തിൽ കോണ്‍ട്രാക്ടറുടെ കാറിന്‍റെ ചില്ലുകൾ പൂർണമായി തകർന്നു. കോണ്‍ട്രാക്ടർക്കൊപ്പം ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിക്കും മർദനമേറ്റു. അക്രമകാരികളായ പ്രതികളുടെ പേരിൽ കൂത്താട്ടുകുളം സ്റ്റേഷനിൽ ആറ് കേസുകൾ നിലവിലുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.