കൊച്ചി- ധനുഷ്‌കോടി ദേശീയപാത വികസനം : അപ്പീൽ നീക്കവുമായി വനം വകുപ്പ്; നേരിടാൻ ജനം
Sunday, July 7, 2024 4:22 AM IST
കൊച്ചി: കൊച്ചി- ധനുഷ്‌കോടി ദേശീയപാത വികസനത്തിനെതിരെയുള്ള വാദം ഹൈക്കോടതിയിൽ തോറ്റെങ്കിലും, സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള നീക്കവുമായി വനം വകുപ്പ്.

നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം വനം വകുപ്പിന് അവകാശമില്ലെന്നും, ദേശീയപാത അഥോറിറ്റി നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ തടയരുതെന്നുമുള്ള മേയ് 28ലെ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ നീക്കം. എന്നാൽ ഇതിനെ നിയമപരമായി തന്നെ പ്രതിരോധിക്കാനുള്ള തീരുമാനത്തിലാണ് ഇവിടുത്തെ ജനങ്ങൾ.

ഇടുക്കി, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന കൊച്ചി - ധനുഷ്‌കോടി ദേശീയ പാത സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസം കോറിഡോർ കൂടിയാണ്. 980 കോടി രൂപ മുടക്കിയാണ് ഈ പാത നവീകരിക്കുന്നത്. എന്നാൽ പാതയുടെ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം വനമാണെന്നാണ് വനംവകുപ്പിന്‍റെ വാദം. ഇവിടെ നിലവിലുള്ള വീതിയിൽ കൂടുതൽ ടാറിംഗ് നടത്താനോ, കാനകൾ നിർമിക്കാനോ, സംരക്ഷണഭിത്തി കെട്ടാനോ സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് റോഡ് നവീകരണത്തെ എതിർക്കുന്നത്.

വനംവകുപ്പിന്‍റെ നിലപാടിനെതിരെ മൂവാറ്റുപുഴ നിർമല കോളജ് വിദ്യർഥിനി കിരൺ സിജു, കിഫ എറണാകുളം ജില്ലാ പ്രസിഡന്‍റ് സിജുമോൻ ഫ്രാൻസീസ്, ഇടുക്കി ജില്ലാ പ്രസിഡന്‍റ് ബബിൻ ജെയിംസ്, വാളറയിൽ റോഡ് സൈഡിൽ കരിക്ക്‌ വിറ്റപ്പോൾ വനത്തിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് അറസ്റ്റിലായ മീരാൻ എന്നിവരാണു ഹൈക്കോടതിയെ സമീപിച്ചത്.

നേര്യമംഗലം മുതൽ വാളറ വരെയുള്ള നൂറടി വീതിയിൽ വനം വകുപ്പിന് യാതൊരു അവകാശവുമില്ലെന്നു ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിച്ചു.

റോഡ് രാജഭരണകാലം മുതൽ 100 അടി വീതിയിൽ പൊതുമരാമത്ത് വകുപ്പിന് വിട്ടു കൊടുത്തതാണന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലുള്ള റോഡിന്‍റെ നടുവിൽ നിന്ന് ഇരുവശങ്ങളിലേക്കും 50 അടിവീതമുള്ള ഭാഗത്ത് വനംവകുപ്പിന് അവകാശമില്ലെന്നും, റവന്യു രേഖകളും വ്യക്തമാക്കുന്നുണ്ട്.

അപ്പീൽ പോകുന്നതു സംബന്ധിച്ചു തീരുമാനിക്കാൻ ചീഫ് സെക്രട്ടറി നാളെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ച് ചേർത്തിട്ടുണ്ട്. ഇതിനിടെ വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് അപ്പീൽ വരുന്നതിനു മുമ്പുതന്നെ ഹർജിക്കാർ സുപ്രീം കോടതിയിൽ കവിയറ്റ് ഫയൽ ചെയ്തു.


1996ലെ സർക്കാർ ഉത്തരവ്

1996 ലും വനം വകുപ്പ് ദേശീയപാത വികസനം തടസപ്പെടുത്തിയിരുന്നു. അന്നു സർക്കാർ ഇക്കാര്യത്തിൽ പ്രത്യേകം ഉത്തരവിറക്കിയതാണ്. വനം വകുപ്പിന് 100 അടി വീതിയിൽ യാതൊരു അവകാശവും ഇല്ലെന്നായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയത്. എന്നാൽ അതിനു വിപരീതമായാണ് റോഡിന്‍റെ കാര്യത്തിലുള്ള വനംവകുപ്പിന്‍റെ അവകാശവാദം.

പ്രശ്നം പരിഹരിക്കുന്നതിനായി പൊതുമരാമത്ത്, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും യോഗം പലതവണ വിളിച്ചു ചേർത്തു. വനം വകുപ്പിന് ഇക്കാര്യത്തിൽ ധാർഷ്ഠ്യമുള്ള നിലപാടാണുള്ളതെന്നു കിഫ എറണാകുളം ജില്ലാ പ്രസിഡന്‍റ് സിജുമോൻ ഫ്രാൻസിസ് ആരോപിച്ചു.

പ്രതിഷേധം ശക്തം

നേര്യമംഗലം മുതൽ വാളറ വരെ 100 അടി വീതിയിലുള്ള ഭാഗം വനമല്ലന്ന് കോടതി വ്യക്തമാക്കിയിട്ടും അപ്പീൽ പോകാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ മേഖലയിൽ പ്രതിഷേധം ശക്തമാണ്. അപ്പീലിനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ദേശീയപാത വികസനം തടസപ്പെടുത്തരുതെന്നും കഴിഞ്ഞ ദിവസം അടിമാലിയിൽ വ്യാപാരികളുൾപ്പടെ പങ്കെടുത്ത സർവകക്ഷി യോഗം ആവശ്യപ്പെട്ടു.

കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ, കിഫ, അതിജീവന പോരാട്ടവേദി അടക്കമുള്ള കർഷക സംഘടനകളും, വിവിധ രാഷ്ട്രീയപ്പാർട്ടികളും നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

നിത്യേന നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ, മതിയായ വീതിയില്ലാത്തതിനാൽ കൂടുതൽ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന മേഖല കൂടിയാണ് നേര്യമംഗലം- വാളറ റൂട്ട്.