ചങ്ങനാശേരിയില്‍ അരങ്ങേറിയത് സിനിമാസ്റ്റൈല്‍ ഗുണ്ടാ ആക്രമണം
Monday, August 26, 2024 7:37 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരമധ്യത്തില്‍ വെള്ളിയാഴ്ച അര്‍ധരാത്രി നടന്നത് സിനിമാ സ്റ്റൈല്‍ ഗുണ്ടാ ആക്രമണം. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍നിന്നു ബൈക്കിലെത്തിയ ചങ്ങനാശേരി സ്വദേശിയും ഗുണ്ടാനേതാവുമായ ഷമീര്‍ സലീ (ചോട്ടാ ഷമീര്‍-37)മിനെ ആശുപത്രി ഭാഗത്തുനിന്നും കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി വെട്ടുകയായിരുന്നു.

നിലത്തുവീണ ഷമീര്‍ സലിം എഴുന്നേറ്റ് ഓടാന്‍ ശ്രമിക്കുമ്പോള്‍ കാറില്‍നിന്നു മാരകായുധങ്ങളുമായി ഇറങ്ങിയ നാലംഗസംഘം ആക്രമിക്കുന്നത് സിസിടിവിയില്‍ ദൃശ്യങ്ങളിലുണ്ട്. സമീപത്തു പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ സ്റ്റോറിലേക്ക് ഓടിക്കയറിയ ഷമീറിനെ വെട്ടുന്നത് സിസിടിവി‍ ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഞങ്ങളുടെ പിള്ളാരെ തല്ലുമോടാ എന്നു ചോദിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായി തിരുവല്ലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷമീര്‍ സലിം തന്നെ അക്രമികള്‍ വെട്ടിയ കൃത്യം വിവരിക്കുന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


ആക്രമണ ശേഷം കാറില്‍ രക്ഷപ്പെട്ട പ്രതികളെ ചങ്ങനാശേരി ഡിവൈഎസ്പി വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വലയില്‍ വീഴ്ത്തിയതായും സൂചനകളുണ്ട്. ഷെമീറും സുഹൃത്തുക്കളുമായുണ്ടായ ഭിന്നതയാണ് പ്രശ്‌നങ്ങളില്‍ കലാശിച്ചത്.

കഴിഞ്ഞ ആറുമാസത്തിനിടെ ഷമീറും സുഹൃത്തുക്കളുമായി മൂന്നുതവണ ഏറ്റുമുട്ടലുകളുണ്ടായതായും ഇതിന്‍റെ വൈരാഗ്യമാണ് കഴിഞ്ഞദിവസത്തെ സിനിമാ സ്റ്റൈല്‍ ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് കണ്ടെത്തൽ.

ജനങ്ങളുടെ സ്വൈരജീവിതത്തിനു ഗുണ്ടാ ക്രിമിനല്‍ സംഘങ്ങള്‍ തടസമായതിനാല്‍ ഇവരെ അമര്‍ച്ച ചെയ്യാന്‍ പോലീസ് സത്വര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

മുന്‍കാലങ്ങളിലും ജനറല്‍ ആശുപത്രി റോഡിലും ആശുപത്രി പരിസരങ്ങളിലും അക്രമങ്ങള്‍ അരങ്ങേറിയിട്ടുള്ളതിനാല്‍ ഈ ഭാഗങ്ങളില്‍ പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.