നിർമാണം പൂർത്തിയാക്കാതെ കെട്ടിടം നശിക്കുന്നു
Monday, August 26, 2024 7:37 AM IST
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ മങ്ങാട്ടുനിരപ്പേല്‍ ഭാഗത്ത് നിര്‍മാണം പൂര്‍ത്തിയാക്കാതെ കിടക്കുന്ന കെട്ടിടം കാടു കയറി നശിക്കുന്നു. മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നനുവദിച്ച 24 ലക്ഷം രൂപ ചെലഴവിച്ചു നിര്‍മിച്ച കെട്ടിടമാണ് തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുന്നത്.

2010-15 കാലഘട്ടത്തില്‍ ജോസ് കൈതമറ്റത്തില്‍ പഞ്ചായത്തംഗമായിരുന്ന സമയത്താണ് കെട്ടിട നിര്‍മാണത്തിന് എംഎല്‍എ തുക അനുവദിച്ചത്. 2014-15ല്‍ ഫണ്ട് അനുവദിച്ചു. 2015ല്‍ കെട്ടിടം നിര്‍മാണം തുടങ്ങി. 2015-ല്‍ പഞ്ചായത്ത് ഭരണസമിതി മാറിയതോടെ നിര്‍മാണ പ്രവർത്തനങ്ങൾ നിലച്ചു.


വാര്‍ഡിലെ ഒരു വ്യക്തി സൗജന്യമായി നല്‍കിയ അഞ്ച് സെന്‍റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രം, ഹോമിയോ ആശുപത്രി, അക്ഷയ സെന്‍റര്‍, ജലപരിശോധനാ കേന്ദ്രം, അങ്കണവാടി എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ തുടങ്ങാനായിരുന്നു കെട്ടിട നിര്‍മാണത്തിലൂടെ വിഭാവനം ചെയ്തിരുന്നത്.

അധികൃതരുടെ അവഗണനമൂലം ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിര്‍മിച്ച കെട്ടിടം പൂര്‍ത്തിയാകാതെ നശിക്കുകയാണ്. എത്രയും വേഗം കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.