വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കൽ : നഗരസഭയുടെ വാദം പച്ചക്കള്ളം: എഐടിയുസി
Monday, August 26, 2024 7:37 AM IST
വൈക്കം: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നഗരസഭാ ചെയർപേഴ്സന്‍റെ വാദമുഖങ്ങൾ വസ്തുതാവിരുദ്ധമെന്ന് എഐടിയുസി. വഴിയോര കച്ചവടക്കാര്‍ ആവശ്യപ്പെടുന്നത് നഗരസഭയുടെ ഔദാര്യമല്ല. നിയമം അനുവദിക്കുന്ന പരിരക്ഷയാണ്. 2009ലെ സുപ്രീം കോടതി വിധിയും 2014ല്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമവും ഇതുസംബന്ധിച്ച് നിലവിലുണ്ട്.

സമൂഹത്തിലെ ഏറ്റവും നിരാലംബരും ദരിദ്രരുമായ വിഭാഗമാണ് വഴിയോര കച്ചവടക്കാര്‍. അവരെ ഒഴിപ്പിക്കുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നിയമം. ഇതില്‍ത്തന്നെ വനിതകള്‍, വിധവകള്‍, പട്ടിക വിഭാഗക്കാര്‍, രോഗികള്‍ ഇവര്‍ക്കെല്ലാം പ്രത്യേക പരിരക്ഷകള്‍ നിര്‍ദേശിക്കുന്നുണ്ട്. ഈ വസ്തുതകളെല്ലാം അധികാരികള്‍ അവഗണിക്കുകയാണ്.

ജൂഡീഷല്‍ മജിസ്‌ട്രേറ്റിന്‍റെയോ സിവില്‍ ജഡ്ജിയുടെയോ നേതൃത്വത്തില്‍ പരാതി പരിഹാര സംവിധാനങ്ങള്‍ പോലും ഈ നിയമത്തില്‍ ഉള്‍പ്പെടുന്നുണ്ട്. കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റ്, ശ്രീമൂലം മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്ക് മാറാന്‍ നഗരസഭ നിർദേശിക്കുമ്പോൾ വഴിയോര കച്ചവടക്കാര്‍ മുഴുവന്‍ മത്സ്യക്കച്ചവടക്കാരല്ലെന്ന യാഥാര്‍ഥ്യം നഗരസഭ അധികൃതർ മറന്നുപോകുകയാണെന്ന് എഐടിയുസി നേതാക്കള്‍ കുറ്റപ്പെടുത്തി.


2017ല്‍ നഗരസഭയിലെ ഇടതുപക്ഷ ഭരണസമിതി വഴിയോര കച്ചവട നിയമം അനുസരിച്ച് സ്ട്രീറ്റ് വെന്‍ഡിംഗ് കമ്മിറ്റി രൂപീകരിച്ച് വിശദമായ സര്‍വേ നടത്തി 66 പേര്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍വേ നടത്തി പട്ടിക പുതുക്കണമെന്നാണ് ചട്ടം. ഇത്തരത്തിലുള്ള ഒരു നടപടിയും നഗരസഭാ അധികൃതർ സ്വീകരിച്ചിട്ടില്ല.നിയമം നടപ്പിലാക്കണമെന്ന് മാത്രമാണ് എഐടിയുസി ആവശ്യപ്പെടുന്നത്.

എംഎല്‍എയും മുന്‍നഗരസഭാ ചെയര്‍മാന്മാരും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നുവെന്ന ചെയര്‍പേഴ്‌സന്‍റെ വാദം അപഹാസ്യമാണ്.

രണ്ടുതവണ കിഡ്‌നി മാറ്റിവച്ച ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യുന്ന സ്മിത്ത് ലാലിനെയും വൃക്കരോഗിയായ സുകുമാരനെയും തളര്‍ച്ച ബാധിച്ച വനിതയെയും വരെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി കയ്യേറ്റം ചെയ്തു കടകള്‍ പൊളിച്ച നഗരസഭാ അധികൃതരുടെ നടപടി നീതികരിക്കാൻ കഴിയില്ലെന്നും വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (എഐടിയുസി) പ്രസിഡന്‍റ് എന്‍. അനില്‍ ബിശ്വാസും സെക്രട്ടറി ബിജു കണ്ണേഴത്തും പറഞ്ഞു.