വീട് പൂങ്കാവനമാക്കി ഒരു വീട്ടമ്മ
Monday, August 26, 2024 7:17 AM IST
വൈക്കം: വീട് പൂങ്കാവനമാക്കി ഒരു വീട്ടമ്മ. വീട്ടമ്മയുടെ പൂക്കളോടുള്ള തീരാപ്രണയത്തിന് മികച്ച പൂ കര്‍ഷകയ്ക്കുള്ള വൈക്കം നഗരസഭയുടെ പുരസ്‌കാരം. വൈക്കം കറുത്തേടത്ത് യു. ഉലഹന്നാന്‍റെ ഭാര്യ തെരേസയെന്ന കൊച്ചുത്രേസ്യയാണ് സുഗന്ധം പരത്തി പാറുന്ന വര്‍ണപൂക്കളുടെ ഉദ്യാനമൊരുക്കി പുരസ്‌കാരം നേടിയത്. തെരേസയ്ക്ക് മികച്ച പൂകര്‍ഷകയ്ക്കുള്ള പുരസ്‌കാരം സി.കെ. ആശ എംഎല്‍എ സമ്മാനിച്ചു.

വീടിന്‍റെ പൂമുഖത്ത് വിവിധയിനം ആന്തൂറിയങ്ങള്‍, ഓര്‍ക്കിഡുകള്‍, അഡീനിയം തുടങ്ങി വിവിധ ഇനങ്ങളിലുള്ള പൂചെടികളുടെ വന്‍ശേഖരമാണുള്ളത്. 800ല്‍പ്പരം ചട്ടികളില്‍ ആന്തൂറിയം, 150 ചട്ടികളില്‍ അഡീനിയം, 200 ചട്ടികളില്‍ ഓര്‍ക്കിഡുകളും പകരുന്ന ദൃശ്യവിസ്മയം അവാച്യമായ അനുഭൂതിയാണ് കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്. പൂക്കള്‍ വില്‍ക്കാറില്ലെന്നും ചെടികള്‍ വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ക്ക് തൈകള്‍ നല്‍കി പരിപാലനരീതികള്‍ പറഞ്ഞു നല്‍കാറുണ്ടെന്നും തെരേസ പറഞ്ഞു.


മഴക്കാലത്ത് മഴ മറ ഒരുക്കിയാണ് സംരക്ഷിക്കുന്നത്. ഗൃഹജോലികളിലെ തിരക്കിനിടയിലും എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഉദ്യാനത്തിലെ ചെടികള്‍ പരിപാലിക്കുന്നതില്‍ തെരേസ മുടക്കം വരുത്താറില്ല.

പൂച്ചെടികളുമായുള്ള തെരേസയുടെ സൗഹൃദം തുടങ്ങിയിട്ടു 40 വര്‍ഷമായി. ഭര്‍ത്താവ് യു. ഉലഹന്നാനും ചലച്ചിത്രനടനായ മകന്‍ പ്രിന്‍സിനും മകള്‍ പ്രിയയ്ക്കുമൊക്കെ പൂക്കളോട് പെരുത്തിഷ്ടമാണ്. വ്യത്യസ്തമായ പൂച്ചെടികള്‍ എവിടെ കണ്ടാലും ഭര്‍ത്താവ് ഉലഹന്നാനും മകന്‍ പ്രിന്‍സും തെരേസയ്ക്ക് വാങ്ങിനല്‍കും.

2018ലെ പ്രളയത്തില്‍ മുങ്ങി പൂച്ചെടികള്‍ നശിച്ചുപോയതിലെ മനസിന്‍റെ നീറ്റല്‍ തെരേസയ്ക്ക് ഇപ്പോഴും പോയിട്ടില്ല. പൂക്കൃഷിക്ക് പുറമെ ജാതി, കുരുമുളക്, വാഴ, ഇഞ്ചി, മഞ്ഞള്‍, വിവിധയിനം പച്ചക്കറി കൃഷി, മത്സ്യകൃഷി തുടങ്ങിയവയിലും വ്യാപൃതയാണ് ഈ വീട്ടമ്മ.