വേമ്പനാട്ടുകായലിൽ പോളപ്പായൽ ജലഗതാഗതത്തിന് തടസമാകുന്നു
Monday, August 26, 2024 7:17 AM IST
വൈക്കം: വേമ്പനാട്ടുകായലിൽ കനത്ത് തിങ്ങിയ പോളപ്പായൽ ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും തടസമാകുന്നു. കായലിലൂടെ ഒഴുകിപ്പരക്കുന്ന പോളപ്പായൽക്കൂട്ടത്തിനൊപ്പം തടികളടക്കമുള്ളവ ഒഴുകി വരുന്നത് ബോട്ടുകൾക്കും മത്സ്യ ത്തൊഴിലാളികളുടെ വലകൾക്കും കേടു വരുത്തുന്നു.

ജലഗതാഗത വകുപ്പിന്‍റെയാത്രാബോട്ടുകളുടെ പ്രൊപ്പല്ലറിൽ പായലും ചവറും കുരുങ്ങി പ്രൊപ്പല്ലർ തകരാറിലാകുന്നത് പതിവാകുകയാണ്. പോളപ്പായലും മറ്റും കുരുങ്ങി ജലഗതാഗത വകുപ്പിന്‍റെ നൂതന ബോട്ടായ ലക്ഷ്യയുടെ ചുക്കായം ഒടിഞ്ഞിരുന്നു. വെള്ളത്തിനടിയിലുള്ള ചുക്കായം വാഹനങ്ങളുടെ സ്റ്റിയറിംഗിന് സമാനമായ യന്ത്രഭാഗമാണ്. വെൽഡ് ചെയ്ത് ഉറപ്പിച്ചിരിക്കുന്ന ഈ യന്ത്രഭാഗം തടിയിലോ ഉറച്ച മണൽതിട്ടയിലോ ശക്തിയായി തട്ടിയാൽ തകരാറിലാകും.


വേമ്പനാട്ടുകായലിലുടനീളം തിങ്ങിയ പോളപ്പായൽ മത്സ്യ, കക്ക തൊഴിലാളികൾക്കും പ്രതിബന്ധമാകുകയാണ്. മത്സ്യത്തൊഴിലാളികളുടെ വലകളിൽ കുടുങ്ങുന്ന പോളപ്പായൽ വലകൾ തകർക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഉൾപ്രദേശങ്ങളിലെ പാടശേഖരങ്ങളിൽനിന്നു പുറന്തള്ളുന്ന പോളപ്പായൽ ഒഴുകി വേമ്പനാട്ടുകായലിലേക്ക് ഒഴുകിയെത്തുകയാണ്.

പോളപ്പായൽ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഏറെക്കാലമായി മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു വരികയാണെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് മത്സ്യ ത്തൊഴിലാളികൾ ആരോപിക്കുന്നു.