യാക്കോബായ സഭ പ്രതിസന്ധിയിലൂടെ ഊര്‍ജം സംഭരിച്ച സഭയെന്ന്് മലങ്കര മെത്രാപ്പോലീത്ത
Sunday, August 25, 2024 11:27 PM IST
മണര്‍കാട്: പ്രതിസന്ധികള്‍ സഭയ്ക്ക് പുതിയ അനുഭവമല്ലെന്നും പ്രതിസന്ധിയിലൂടെ ഊര്‍ജം സംഭരിച്ച സഭയാണ് യാക്കോബായ സഭയെന്നും യാക്കോബായ സുറിയാനി സഭ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്. ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നല്‍കിയ സ്വീകരണങ്ങള്‍ക്ക് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യാക്കോബായ സഭ ഇല്ലാതാകണമെന്ന് ചില ആളുകള്‍ ആഗ്രഹിച്ചു. അതിനുവേണ്ടി എല്ലാ ശ്രമങ്ങളും നടത്തി. ഇപ്പോഴും ആ ശ്രമങ്ങള്‍ തുടരുന്നുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 60 പള്ളികള്‍ നഷ്ടപ്പെട്ടപ്പോഴും 60 കുടുംബങ്ങള്‍ യാക്കോബായ സഭയ്ക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നതില്‍ സഭയുടെ എളിയ ശുശ്രൂഷകന്‍ എന്ന നിലയില്‍ അഭിമാനമുണ്ട്. അധികാരത്തോടെ ഭരിക്കാനല്ല, സ്‌നേഹത്തോടെ ശുശ്രൂഷിക്കാനാണ് തന്നെ അയച്ചിരിക്കുന്നത്. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചല്ല പ്രവര്‍ത്തിക്കുന്നത്. വന്നുചേര്‍ന്ന ഓരോ സ്ഥാനമാനങ്ങളും വിനയത്തോടെ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുറിയാക്കോസ് ഏബ്രഹാം കോര്‍എപ്പിസ്‌കോപ്പാ കറുകയില്‍ അധ്യക്ഷത വഹിച്ച സമ്മേളനം കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മാര്‍ തിമോത്തിയോസ് ഉദ്ഘാടനം ചെയ്തു. ക്‌നാനായ അതിഭദ്രാസനത്തിന്‍റെ റാന്നി മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഈവാനിയോസ്, ബെന്നി ബെഹനാന്‍ എംപി എന്നിവര്‍ പ്രസംഗിച്ചു.


ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം, വര്‍ഗീസ് ഐപ്പ്, ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ്, സെക്രട്ടറി വി.ജെ. ജേക്കബ് എന്നിവര്‍ മലങ്കര മെത്രാപ്പോലീത്തയ്ക്ക് കത്തീഡ്രലിന്‍റെ ഉപഹാരമായി സ്ലീബാ നല്‍കി.

മെത്രാപ്പോലീത്തയ്ക്ക്
ആവേശോജ്വല സ്വീകരണം

മണർകാട്: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിന് ആവേശോജ്വല സ്വീകരണം. മെത്രാപ്പോലീത്തയെ ഫാ. കുറിയാക്കോസ് കാലായിൽ, ഫാ.ജെ. മാത്യു മണവത്ത്, ഫാ. ലിറ്റു തണ്ടാശേരി, ഫാ. ഏബ്രഹാം കരിമ്പന്നൂർ എന്നിവർ ചേർന്നു കാപ്പ അണിയിച്ചു.

കത്തീഡ്രൽ അങ്കണത്തിൽ പ്രവേശിച്ച അദ്ദേഹം കിഴക്കുവശത്തെ കൊടിമരത്തിൽ പാത്രിയർക്കാ പതാക ഉയർത്തി. തുടർന്ന് സന്ധ്യാപ്രാർഥനയും ഫാ. കുറിയാക്കോസ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ കറുകയിലിന്‍റെ അധ്യക്ഷതയിൽ വിശ്വാസ പ്രഖ്യാപന സമ്മേളനവും നടന്നു. അന്ത്യോഖ്യാ മലങ്കര ബന്ധം ഊട്ടി ഉറപ്പിച്ച് വിശ്വാസികൾ തങ്ങളുടെ വിശ്വാസപ്രഖ്യാപനം നടത്തി. കത്തീഡ്രൽ സഹവികാരി ഫാ. എം.ഐ. തോമസ് മറ്റത്തിൽ വിശ്വാസ പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു.