റബര്‍ നഴ്സറികൾ പ്രതാപം വീണ്ടെടുക്കുമോ?
Sunday, August 25, 2024 11:27 PM IST
കോട്ടയം: കൃഷിവ്യാപനത്തില്‍ കരുത്തു പകര്‍ന്ന റബര്‍ നഴ്സറികളുടെ പ്രതാപം ജില്ലയില്‍ മങ്ങുകയാണ്. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ മാത്രം ചെറുതും വലുതുമായ 200 റബര്‍ ബോര്‍ഡ് രജിസ്റ്റേർഡ് നഴ്സറികളുണ്ടായിരുന്ന കാലമുണ്ട്. നിലവില്‍ തൈനിര്‍മാണവും വില്‍പനയും നടത്തുന്നത് ഇരുപതോളം നഴ്സറികളില്‍ മാത്രം. വന്‍കിട നഴ്സറികളില്‍നിന്നും തൈ എടുത്ത് വില്‍ക്കുകയാണ് ചെറുകിട നഴ്സറി ഉടമകള്‍.

കഴിഞ്ഞ വര്‍ഷങ്ങളില്‍ റബര്‍ വിലയിലുണ്ടായ മാന്ദ്യവും കൃഷിച്ചെലവിലെ വര്‍ധനയും കർഷകർ റബര്‍ കൃഷിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രധാന കാരണമായി.

ഭാരിച്ച കൂലിച്ചെലവ്, റബര്‍ ബോര്‍ഡ് സബ്സിഡി തുകയിലെ അനിശ്ചിതത്വം, ടാപ്പിംഗ് തൊഴിലാളി ക്ഷാമം, പ്രകൃതിക്ഷോഭം തുടങ്ങി വിവിധ കാരണങ്ങളാല്‍ റീ പ്ലാന്‍റിംഗ് തോത് കുറഞ്ഞു. മലയോരമേഖലയില്‍ 40 വര്‍ഷംവരെ പഴക്കം ചെന്ന മരങ്ങള്‍ വെട്ടിമാറ്റി റീ പ്ലാന്‍റിംഗ് നടത്താത്ത തോട്ടങ്ങള്‍ പലതുണ്ട്.

റബര്‍ വെട്ടിയശേഷം മറ്റ് കൃഷികളിലേക്ക് മാറിയവരും കുറവല്ല. തേക്ക്, കാപ്പി, ജാതി, കവുങ്ങ്, തെങ്ങ്, കപ്പ, വാഴ, പ്ലാവ് എന്നീ കൃഷികളിലേക്ക് മാറിയവര്‍ പലരാണ്. ഇതിനു പുറമെയാണ് റംബുട്ടാന്‍ ഉള്‍പ്പെടെ പഴവര്‍ഗങ്ങളുടെ കൃഷിയിലുണ്ടായ വ്യാപനം. തോട്ടം കൈതക്കൃഷിക്ക് പാട്ടത്തിന് കൊടുത്തവരും കുറവല്ല.


ചേര്‍പ്പുങ്കല്‍, പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളിലെ റബര്‍ നഴ്സറികളില്‍നിന്നുള്ള തൈകള്‍ മുന്‍പ് മലബാര്‍, തൃശൂര്‍, പാലക്കാട് ജില്ലകളിലേക്ക് വന്‍തോതില്‍ കൊണ്ടുപോയിരുന്നു. ഓരോ നഴ്സറിയിലും നൂറു കണക്കിന് ജോലിക്കാരുമുണ്ടായിരുന്നു.

ഉത്പാദനക്ഷമതയില്‍ മുന്നിലുള്ള ആര്‍ആര്‍ഐഐ 105 ഇനം ക്ലോണിന് ക്ഷാമം ഉണ്ടായതും 400 സീരീസ് ക്ലോണ്‍ പ്രതീക്ഷിച്ച ഉത്പാദനം നല്‍കാതിരുന്നതും കര്‍ഷകരുടെ മനസ് മടുപ്പിച്ചു. പഴയകാലത്ത് പേരും പെരുമയുമുണ്ടായിരുന്ന പല നഴ്സറികളിലും ചെടികളും ഫലവൃക്ഷ തൈകളുമാണ് ഇപ്പോള്‍ വിറ്റുവരുന്നത്. ഇവയേറെയും തൃശൂര്‍ ജില്ലയിലെ വിവിധ നഴ്സറികളില്‍ നിന്ന് എത്തിക്കുന്നവയുമാണ്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ ബോര്‍ഡ് സഹകരണത്തില്‍ ടയര്‍വ്യവസായികളുടെ സഹായത്തില്‍ റബര്‍ കൃഷി വ്യാപനം തുടരുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ സ്വകാര്യ നഴ്സറികളില്‍നിന്ന് തൈ വാങ്ങി ട്രെയിനില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തിക്കുകയായിരുന്നു. അക്കാലത്ത് ഗുണമേന്‍മയുള്ള തൈകകള്‍ക്ക് ഇവിടെ ക്ഷാമവുമുണ്ടായിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേരിട്ട് തൈ ഉത്പാദിപ്പിച്ചുകൊടുക്കാന്‍ ജില്ലയിലെ പ്രമുഖ റബര്‍ നഴ്സറികള്‍ അവിടേക്ക് കുടിയേറിയതും ജില്ലയിലെ റബര്‍ കൃഷിക്ക് മങ്ങലേല്‍പിച്ചു.