യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മറ്റക്കര സ്വദേശി കസ്റ്റഡിയിൽ
Sunday, August 25, 2024 11:27 PM IST
അകലക്കുന്നം: അകലക്കുന്നത്ത് തവളപ്ലാക്കൽ ഭാഗത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുന്നേൽ തെക്കേക്കുന്നേൽ വീട്ടിൽ പരേതനായ മാധവന്‍റെ മകൻ ടി.എം. രതീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11നു തവളപ്പാക്കൽ റോഡിലാണ് സംഭവം.

തുടർന്നു പോലീസ് നടത്തിയ പരിശോധനയിൽ രതീഷിന്‍റെ മരണം കൊലപാതകമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര ആനിക്കുന്നേൽ ശ്രീജിത്തിനെ (27) പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിൽ എടുത്തു. രതീഷും ശ്രീജിത്തുമായി നേരത്തെ തർക്കം നിലനിന്നിരുന്നു.


രതീഷിന്‍റെ ഭാര്യയുമായി ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് രതീഷ് പരാതി നൽകിയിരുന്നതായും പോലീസ് പറഞ്ഞു. രതീഷിന്‍റെ വീടിന് സമീപത്തായിരുന്നു ആക്രമണം.

മൃതദേഹം കിടങ്ങൂരിലെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. രതീഷിന്‍റെ സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.