ഗ്രീന്‍ഫീല്‍ഡ് റോഡിന് ഇനിയും കാത്തിരിക്കണം
Sunday, August 25, 2024 11:27 PM IST
പാലാ: തിരുവനന്തപുരം-അങ്കമാലി എംസി റോഡിന് സമാന്തരമായി ഗ്രീന്‍ഫീല്‍ഡ് സാമ്പത്തിക ഇടനാഴി എന്ന പേരില്‍ ദേശീയപാത നിര്‍മിക്കാനുളള ദേശീയ ഹൈവേ അഥോറിറ്റിയുടെ പദ്ധതിക്കുള്ള കാത്തിരിപ്പ് തുടരുന്നു. നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്‌ട് ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റിനാണ് പദ്ധതിയുടെ ചുമതല. ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതികളിലൊന്നാണിത്.

വിതുര, പുനലൂര്‍, പത്തനാപുരം, കോന്നി, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, തിടനാട്, അന്തീനാട്, തൊടുപുഴ, മലയാറ്റൂര്‍ വഴിയാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി പദ്ധതി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനത്തിന് കാത്തിരിക്കുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ഭോപ്പാല്‍ ആസ്ഥാനമായുള്ള ഹൈവേ എന്‍ജിനിയറിംഗ് കണ്‍സള്‍ട്ടന്‍റ് സര്‍വേ നടത്തിയിരുന്നു. സീറോ ഫോറസ്റ്റ് സര്‍വേ, ടോപ്പോഗ്രാഫിക് സര്‍വേ തുടങ്ങിയവ പൂര്‍ത്തിയാക്കുകയും അലൈന്‍മെന്‍റ് നിശ്ചയിക്കുകയും ചെയ്തിരുന്നു.

പദ്ധതി നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഈ വര്‍ഷം പദ്ധതി പരിഗണിക്കില്ലെങ്കിലും വരുംവര്‍ഷങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഹൈവേ അഥോറിറ്റി അധികൃതരുടെ പ്രതീക്ഷ. അവസാനം നിശ്ചയിച്ച അലൈന്‍മെന്‍റുകളില്‍ മാറ്റം വരുത്തുന്നതും പരിഗണനയിലുണ്ടായിരുന്നു.


എംസി റോഡുവഴി ഹൈവേ വികസനത്തിന് നിരവധി ടൗണുകള്‍ പൊളിച്ചുനീക്കേണ്ടതിനാല്‍ കെട്ടിടത്തിനും സ്ഥലത്തിനും വന്‍ നഷ്ടപരിഹാരം കൊടുക്കേണ്ട സാഹചര്യമൊഴിവാക്കുന്നതാണ് പുതിയ പദ്ധതി. പട്ടണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടുമെന്നതിനാല്‍ നിര്‍മാണച്ചെലവ് കുറയുകയും ഈ റൂട്ടിലുള്ള അവികസിത മേഖലകളില്‍ പുതിയ മുന്നേറ്റമുണ്ടാകുമെന്നും കണക്കാക്കിയിരുന്നു. തിരക്കുകളില്‍നിന്ന് ഒഴിവായി ഒരു അതിവേഗയാത്ര സാധ്യമാവും വിധമാണ് പദ്ധതി.

എംസി റോഡ് 236 കിലോമീറ്റര്‍ ആണെങ്കില്‍ പുതിയ നാലുവരിപ്പാത 227 കിലോമീറ്ററായിരിക്കും. പരിഗണനയിലുള്ള ശബരി റെയില്‍വേയോട് ചേര്‍ന്നാണ് പുതിയ റോഡ് പദ്ധതിയും വിഭാവനം ചെയ്തിരുന്നത്.