സര്‍ക്കാരിനെതിരേ ജനാധിപത്യ കേരള കോണ്‍ഗ്രസ് : സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിനു വിനാശമെന്ന് നേതൃയോഗം
Sunday, August 25, 2024 7:47 AM IST
ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാരിനെതിരേ ഭരണകക്ഷിയില്‍പ്പെട്ട ജനാധിപത്യ കേരള കോണ്‍ഗ്രസ് രംഗത്ത്. കെ-റെയിലിന്‍റെ സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിനു വിനാശമെന്ന് ചങ്ങനാശേരി നിയോജകമണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു. കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നും പദ്ധതിക്കെതിരേ പരസ്യ സമരങ്ങളുമായി രംഗത്തുവരുമെന്നും നിയോജകമണ്ഡലം കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.

ചങ്ങനാശേരിയില്‍ സിപിഎമ്മും ജനാധിപത്യ കേരള കോണ്‍ഗ്രസുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് കെ-റെയില്‍ പദ്ധതി വിനാശകരമാണെന്ന അഭിപ്രായത്തിലൂടെ പാര്‍ട്ടി നേതൃയോഗത്തില്‍ പ്രകടമായതെന്നാണ് സൂചന.

നീതി ആയോഗിന്‍റെ കണക്കുപ്രകാരം ഏകദേശം ഒന്നര ലക്ഷം കോടി രൂപ പദ്ധതിക്ക് ചെലവ് വരും. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും പരിസ്ഥിതി ലോലമായ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ പുനരാലോചിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


നിയോജകമണ്ഡലം പ്രസിഡന്‍റ് കുര്യന്‍ തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വിനു ജോബ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആലിച്ചന്‍ തൈപ്പറമ്പില്‍, മണ്ഡലം പ്രസിഡന്‍റുമാരായ ആന്‍റണി ഇലവുംമ്മൂട്ടില്‍, ജോണിച്ചന്‍ കുട്ടുമേല്‍ക്കാട്ടില്‍, സോജന്‍ മണക്കുന്നേല്‍, തോമസ് മാത്യു കാഞ്ഞിരന്താനം,

നിയോജകമണ്ഡലം നേതാക്കളായ സുനില്‍ വലിയപറമ്പില്‍, റോയി മുക്കാടന്‍, പി.എസ് ജോസഫ്, സേവിച്ചന്‍ മുളകുപാടം അനിയന്‍ തോപ്പില്‍, ജോജോ അലക്‌സ്, മാര്‍ട്ടിന്‍ തിനപ്പറമ്പില്‍, തങ്കച്ചന്‍ കിഴക്കേക്കുറ്റ്, സജി കാട്ടടി, വര്‍ഗീസ് ആന്‍റണി, രാജു തോമസ്, വിനോദ് കാലയില്‍, പി.എ. മാത്തുകുട്ടി, ഷിബു തോമസ് എന്നിവര്‍ പ്രസംഗിച്ചു.