ചങ്ങനാശേരി നഗരത്തില്‍ ഗുണ്ടകളും ലഹരിമാഫിയയും വീണ്ടും തലപൊക്കി
Sunday, August 25, 2024 7:47 AM IST
ചങ്ങനാശേരി: കഴിഞ്ഞ കുറേക്കാലത്തിനുശേഷം ചങ്ങനാശേരി നഗരത്തില്‍ ഗുണ്ടകളും ലഹരിമാഫിയ സംഘങ്ങളും തലപൊക്കി. ആശങ്കയോടെ നഗരവാസികള്‍. മോഷണ സംഘങ്ങളും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ക്രിമിനല്‍, ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുമ്പോഴും പോലീസ് നിസംഗതയിലും നിഷ്‌ക്രിയതയിലുമാണെന്ന ആക്ഷേപം ശക്തമാകുന്നു.

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വഴിവിളക്കുകള്‍ പ്രകാശിക്കാത്തതും ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഗുണകരമാകുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ ചങ്ങനാശേരി നഗരമധ്യത്തിലെ ജനറല്‍ ആശുപത്രി റോഡില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഗുണ്ടാനേതാവിനു വെട്ടേറ്റതോടെയാണ് നഗരം ആശങ്കയുടെ നിഴലിലായത്.

ബൈക്കില്‍ സഞ്ചരിച്ചിരുന്ന ചങ്ങനാശേരി സ്വദേശിയും ക്രിമിനല്‍ കേസ് പ്രതിയുമായ ഷമീര്‍ സലീം (ചോട്ടാ ഷമീര്‍)നെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി കാറില്‍ കരുതിയിരുന്ന വടിവാളും മറ്റ് മാരകായുധങ്ങളുമുപയോഗിച്ച് അതിക്രൂരമായി വെട്ടുകയായിരുന്നു. അക്രമത്തിനുശേഷം നാലംഗസംഘം കാറില്‍ കയറി രക്ഷപ്പെട്ടു. പ്രതികളെക്കുറിച്ച് പോലീസിന് സൂചനകള്‍ ലഭിച്ചെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. സുഹൃത് ബന്ധത്തിലെ വിള്ളല്‍മൂലമുണ്ടായ കുടിപ്പകയാണ് ആക്രമണത്തിലെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഷമീര്‍ സലിമിന്‍റെ പേരില്‍ അരഡസനോളം ക്രിമിനല്‍ കേസുകളുള്ളതായും നേരത്തെ കാപ്പ ചുമത്തിയിട്ടുള്ളതായും പോലീസ് പറയുന്നു. ഇയാള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായി പോസ്റ്റുകള്‍ ഇടുന്നയാളാണെന്നും ക്രിമിനല്‍ സ്വഭാവമുള്ള ഏറെ സൃഹൃത്തുക്കുള്‍ ഇയാള്‍ക്കുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ജനറല്‍ ആശുപത്രി റോഡില്‍ വഴിവിളക്കില്ലാത്തതും രാത്രികാലത്ത് ആള്‍ നടപ്പില്ലാതെ വിജനമാകുന്നതും ക്രിമിനല്‍ സംഘങ്ങള്‍ക്ക് താവളമാക്കാന്‍ ഉചിതമായ സാഹചര്യമാണ്.

രണ്ട് മാസംമുമ്പ് രാത്രിയില്‍ ചങ്ങനാശേരി നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള മുനിസിപ്പല്‍ ആര്‍ക്കേഡിനു മുമ്പിലൂടെ മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോയ യുവതിയെ കയറിപ്പിടിച്ചതും ക്രിമില്‍ സംഘത്തില്‍പ്പെട്ടവരായിരുന്നു. ബസ്‌സ്റ്റാന്‍ഡിനടുത്തുള്ള ബിവറേജസ് ഔട്ട്‌ലെറ്റ് കേന്ദ്രീകരിച്ച് വന്‍ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യണം

ക്രിമിനല്‍ മോഷണ സംഘങ്ങളെ അമർച്ച ചയ്യാന്‍ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് വിവധ രാഷ്‌ട്രീയ സന്നദ്ധ സംഘടനകളും വ്യാപാരികളും ആവശ്യപ്പെട്ടു.

അതേസമയം പോലീസിന് ആവശ്യമായ അംഗവലവും വാഹനങ്ങളും ഇല്ലാത്തതും ജോലി ഭാരക്കൂടുതലും പ്രതിസന്ധിയാകുന്നുണ്ട്.