ജൈവകൃഷിയിൽ മികവ് തെളിയിച്ച ഷാജിമോനെ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ അനുമോദിച്ചു
Sunday, August 25, 2024 7:47 AM IST
തലയോലപ്പറമ്പ്: സഹകരണ സ്ഥാപനത്തിലെ ജോലിക്കൊപ്പം സാംസ്കാരിക പ്രവർത്തനത്തിലും കൃഷിയിലും സജിവമായ പി.ജി. ഷാജിമോനെ കൃഷിയിടത്തിലെത്തി മുൻ കൃഷിമന്ത്രി മുല്ലക്കര രത്നാകരൻ അനുമോദിച്ചു. തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്ക് പൊതി ശാഖ മാനേജരും ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറിയുമായ പി.ജി. ഷാജിമോൻ രണ്ട് പതിറ്റാണ്ടായി കൃഷിയിൽ സജീവമാണ്.

നെൽകൃഷിക്കു പുറമെ പഴം-പച്ചക്കറി, കപ്പകൃഷികളും ജൈവ രീതിയിൽ നടത്തുന്ന ഷാജിമോന്‍റെ കൃഷിയിടം കാണാൻ കഴിഞ്ഞദിവസമാണ് മുല്ലക്കര എത്തിയത്. കാർഷിക രംഗത്തെ ഷാജിമോന്‍റെ മികവിനെ അനുമോദിച്ച് മുല്ലക്കര പൊന്നാടയണിയിച്ചു.

ഷാജിമോന്‍റെ താമസ സ്ഥലത്തോട് ചേർന്നുള്ള പുരയിടങ്ങൾ രണ്ടു വ്യക്തികൾ പാട്ടം സ്വീകരിക്കാതെ കൃഷി ചെയ്യുന്നതിനായി നൽകുകയായിരുന്നു. ഈ പുരയിടങ്ങൾ ഒരുക്കിയാണ് പച്ചക്കറിയും കപ്പയും ഏത്തവാഴയും ചേനയും ചേമ്പും കാച്ചിലും ഉൾപ്പെടെയുള്ള കൃഷികൾ ചെയ്യുന്നത്.


നാലരയേക്കറിൽ നെൽകൃഷിയും ചെയ്യുന്ന ഷാജിമോന് കൃഷിയിൽ സഹായിയായി നിന്നിരുന്ന ഭാര്യ പ്രീത കഴിഞ്ഞ വർഷം മരിച്ചു. കാൻസർരോഗ വിദഗ്ധൻ ഡോ. വി.പി.ഗംഗാധരന്‍റെ പിന്തുണ ലഭിച്ചതോടെയാണ് വിഷരഹിതമായ കാർഷികോത്പന്നങ്ങൾ ഉൽപാദിപ്പിക്കാൻ ഷാജിമോൻ ജൈവ കൃഷിയിലേയ്ക്ക് തിരിഞ്ഞത്.

തലയോലപ്പറമ്പ് കൃഷിഭവനും ഷാജിയുടെ കൃഷിക്ക് പിൻബലമേകുന്നു. വിദ്യാർഥികളായ മക്കൾ അജനും ആർദ്രയും ഭാര്യ മാതാവ് തങ്കമ്മയും കൃഷിയിടത്തിൽ സഹായത്തിനുണ്ട്.