മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
Sunday, August 25, 2024 7:47 AM IST
വൈക്കം: വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയ കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ആനിക്കാട് പാണ്ടൻപാറയിൽ രാകേഷ് (42), കോതമംഗലം പാറേക്കുടിചാലിൽ സി.എ. ബിജു(46) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. രാകേഷ് വൈക്കത്ത് പ്രവർത്തിക്കുന്ന രണ്ടു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 32 ഗ്രാമോളം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷത്തില്‍പരം രൂപ തട്ടിയെടുക്കുകയായിരുന്നു.

ഒരു പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടമായ രണ്ട് വള പണയം വച്ച് 45,000 രൂപയും, വൈക്കം ബസ്‌സ്റ്റാൻഡിന് സമീപമുള്ള മറ്റൊരു പണമിടപാട് സ്ഥാപനത്തിൽനിന്ന് രണ്ട് തവണകളായി 66,000 രൂപയുമാണ് തട്ടിയെടുത്തത്‌.

അധികൃതരുടെ പരിശോധനയെത്തുടർന്ന് ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് രാകേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പണയം വയ്ക്കാൻ മുക്കുപണ്ടം നൽകിയതും കൂടാതെ വ്യാജ ആധാർ കാർഡ് നിർമിച്ചു നൽകിയതും ബിജുവാണെന്നു കണ്ടെത്തുകയും തുടർന്ന് പോലീസ് നടത്തിയ ശക്തമായ തെരച്ചിലില്‍ ഇയാളെ പെരുമ്പാവൂരിൽനിന്നും പിടികൂടുകയുമായിരുന്നു.

ബിജുവിനെതിരേ തടിയിട്ടപറമ്പ്, വീയപുരം, കനകക്കുന്ന്, അമ്പലപ്പുഴ, പന്തളം, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.