അനധികൃത വഴിയോര വാണിഭം: എംഎൽഎയുടെ നിലപാടിനെതിരേ നഗരസഭാ അധികൃതർ
Sunday, August 25, 2024 7:47 AM IST
വൈക്കം: വൈക്കം നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാരെ നീക്കുന്ന കാര്യത്തിൽ നഗരസഭ എംഎൽഎയ്ക്കെതിരെ രംഗത്ത്. കഴിഞ്ഞ ഓഗസ്റ്റ് 21ലെ നഗരസഭ കൗൺസിൽ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ്, എംവിഡി, പിഡബ്ല്യുഡി, റവന്യു, നഗരസഭ തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞദിവസം അനധികൃത വഴിയോര കച്ചവടക്കാരെ നീക്കം ചെയ്തത്.

വൈക്കം എംഎൽഎ സി.കെ. ആശ, മുൻ എംഎൽഎ കെ. അജിത്ത്, മുൻ നഗരസഭാ ചെയർമാൻമാർ എന്നിവരുടെ നേതൃത്വത്തിൽ മാറ്റിയ സ്ഥലങ്ങളിൽത്തന്നെ അനധികൃത കച്ചവടക്കാരെ വീണ്ടും പുനഃസ്ഥാപിക്കാനുള്ള നീക്കം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അതനുവദിക്കാനാവില്ലെന്നും നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ് എന്നിവർ പറഞ്ഞു.

കഴിഞ്ഞദിവസം നഗരസഭ നീക്കിയ സ്ഥലങ്ങളിൽ പലയിടത്തും അനധികൃത കച്ചവടക്കാർ തിരികെ എത്തിയതായി നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.വഴിയോര കച്ചവടം നടത്തുവരിൽ വൈക്കത്തുള്ളവർ അധികമില്ല. മറ്റു ജില്ലകളിൽനിന്നും സമീപപഞ്ചായത്തുകളിൽനിന്നും ഉള്ളവരാണ് പാതയോരത്ത് അനധികൃത കച്ചവടം നടത്തി പരിസരത്ത് മാലിന്യം കുന്നു കൂട്ടുന്നത്. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭാ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനിടയിലാണ് മറ്റ് നഗരസഭകളിലൊന്നും കാണാത്ത തരത്തിൽ അനധികൃത വഴിയോര കച്ചവടം വൈക്കം നഗരത്തിൽ വർധിക്കുന്നത്.


വഴിയോര കച്ചവടക്കാരെ നീക്കുന്നത് നഗരസഭയുടെ മാത്രം തീരുമാനമായി പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണെന്നും കോവിലകത്തുംകടവ് മാർക്കറ്റിൽ രാവിലെ മത്സ്യം വിറ്റശേഷമാണ് താൻ നഗരസഭയിൽ വരുന്നതെന്നും ഉപജീവനത്തിനായി കച്ചവടം ചെയ്യുന്ന തൊഴിലാളിയുടെ കഷ്ടപ്പാട് മറ്റാരേക്കാൾ തനിക്ക് ബോധ്യമാണെന്നും നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ് പറഞ്ഞു.

അപകടങ്ങൾ പതിവായതോടെ 2021ൽ വൈക്കം പോലീസ് വൈക്കം നഗരസഭ പരിധിയിലെ അനധികൃത മത്സ്യക്കച്ചവടമടക്കം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്കു കത്ത് നൽകി. താലൂക്ക് വികസന സമിതിയിലും ഇതേയാവശ്യം ഉന്നയിക്കപ്പെട്ടതോടെ തഹസിൽദാർ പെരുഞ്ചില കലുങ്കിന് സമീപത്തെ അനധികൃത കച്ചവടങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തുനൽകി. വലിയ കവല, പെരുഞ്ചില, ലിങ്ക് റോഡ്, വൈക്കം -ഉദയനാപുരം റോഡ്, വൈക്കം-തലയോലപറമ്പ് റോഡ് എന്നിവടങ്ങളിലെ അനധികൃത വഴിയോര കച്ചവടങ്ങൾ നീക്കണമെന്ന് കളക്ടറുടെ നിർദേശവും വന്നു.

നിർധനരായ വഴിയോര കച്ചവടക്കാരുടെ ഉപജീവനത്തിനായി തോട്ടുവക്കത്തെ ശ്രീമൂലം മാർക്കറ്റിലും കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിലും കച്ചവടത്തിന് നഗരസഭ സൗകര്യമൊരുക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷും വൈസ് ചെയർമാൻ പി.ടി. സുഭാഷും പറഞ്ഞു.