പഞ്ചായത്തുകള്‍ തമ്മിൽ വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനു വിരാമം; 18 വാര്‍ഡുകളിലേക്ക് കുടിവെള്ളമെത്തും
Sunday, August 25, 2024 7:28 AM IST
കോട്ടയം: പാമ്പാടി, മീനടം പഞ്ചായത്തുകള്‍ തമ്മില്‍ കാലങ്ങളായുള്ള തര്‍ക്കപരിഹാരത്തിന് വേദിയായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പങ്കെടുത്ത തദ്ദേശ അദാലത്ത്. മന്ത്രിയുടെ ഇടപെടലിലൂടെ 18 വാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളമെത്താന്‍ വഴിയൊരുങ്ങി.

പാമ്പാടി, മീനടം പഞ്ചായത്തുകള്‍ തമ്മില്‍ വര്‍ഷങ്ങളായി നിലനിന്ന തര്‍ക്കമാണ് തദ്ദേശ അദാലത്തില്‍ പരിഹരിക്കപ്പെട്ടത്. പാമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ഡാലി റോയി നല്‍കിയ പരാതിയിലാണ് മന്ത്രി എം.ബി. രാജേഷ് തീര്‍പ്പുണ്ടാക്കിയത്. ഇതുവഴി പാമ്പാടി പഞ്ചായത്തിലെ 12 വാര്‍ഡിലെയും മീനടം പഞ്ചായത്തിലെ ആറു വാര്‍ഡിലെയും ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കുള്ള തടസം നീങ്ങി.

മീനടം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ 18 വാര്‍ഡുകളിലെയും ഗുണഭോക്താക്കള്‍ക്ക് വേണ്ടി 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്ക് നിര്‍മിക്കും. ഇതു സംബന്ധിച്ച അനുമതി നല്‍കാന്‍ മീനടം പഞ്ചായത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. മീനടം പഞ്ചായത്ത് സെക്രട്ടറി വാട്ടര്‍ അഥോറിറ്റിയുമായി ഉടന്‍ കരാറില്‍ ഏര്‍പ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കും. ജനങ്ങളുടെ പൊതുവശ്യത്തിനായി കൈകോര്‍ത്ത രണ്ട് ഗ്രാമപഞ്ചായത്തുകളെയും മന്ത്രി അഭിനന്ദിച്ചു.

പാമ്പാടി പഞ്ചായത്തിലെ 12 വാര്‍ഡുകളിലേക്ക് കുടിവെള്ളം എത്തിക്കാനായി നിര്‍മിക്കുന്ന ടാങ്ക് മീനടം പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ്. വാട്ടര്‍ അഥോറിറ്റിയുടെ മറ്റൊരു കുടിവെള്ള പദ്ധതിയായ ടാപ്പുഴ പദ്ധതിയുടെ നിലവിലുണ്ടായിരുന്ന ടാങ്ക് പൊളിച്ചുമാറ്റിയ ശേഷമാണ് 10 ലക്ഷം ടണ്‍ സംഭരണ ശേഷിയുള്ള പുതിയ ടാങ്കിന്‍റെ നിര്‍മാണം ആരംഭിച്ചത്.


എന്നാല്‍, നിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് മീനടം പഞ്ചായത്ത് പ്രവൃത്തി തടഞ്ഞു. ഇതേത്തുടര്‍ന്ന് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്‍പ്പെടെ നിരവധിതവണ വിഷയം ഇരുപഞ്ചായത്തുകളും ചര്‍ച്ച ചെയ്തിട്ടും പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രസിഡന്‍റ് പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പാമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് പരാതിയുമായി തദ്ദേശ അദാലത്തിനെ സമീപിച്ചത്.

പാമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, മീനടം പഞ്ചായത്ത് സെക്രട്ടറി എന്നിവരുമായി അദാലത്ത് വേദിയില്‍ മന്ത്രി എം.ബി രാജേഷും ജില്ലാ ജോയിന്‍റ് ഡയറക്ടറും ചര്‍ച്ച നടത്തിയാണ് വിഷയം തീര്‍പ്പാക്കിയത്. ചര്‍ച്ചയില്‍ മീനടം, പാമ്പാടി പഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള കുടിവെള്ള ടാങ്കിന്‍റെ നിര്‍മാണം മീനടത്തെ എട്ടാം വാര്‍ഡിലെ നിര്‍ദിഷ്ട സ്ഥലത്ത് നടത്താന്‍ രണ്ടു പഞ്ചായത്തുകളും സമ്മതിച്ചു.

ഈ പദ്ധതിക്ക് മീനടം പഞ്ചായത്ത് ഉടന്‍ അനുമതി നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയില്‍ രണ്ട് പഞ്ചായത്തിന്‍റെയും സെക്രട്ടറിമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ എന്നിവരടങ്ങിയ ഒരു കമ്മിറ്റിയെ മന്ത്രി ചുമതലപ്പെടുത്തി. പഞ്ചായത്തുകളുടെ കത്ത് ലഭിക്കുന്നതിന് അനുസരിച്ച് ആവശ്യമായ സര്‍ക്കാര്‍ അനുമതി നല്‍കുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങള്‍ക്കായി കൈകോര്‍ത്ത പഞ്ചായത്തുകളെ മന്ത്രി അഭിനന്ദിച്ചു.