വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
Sunday, August 25, 2024 7:28 AM IST
കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുഹമ്മ നായിക്കപ്പറമ്പിൽ കൃഷ്ണമ്മ (43), പുളിമൂട്ടിൽ എസ്. അജിത (50) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ സംഘം ചേര്‍ന്ന് കഴിഞ്ഞ ജൂലൈ പത്തിന് പുതുപ്പള്ളി സ്വദേശിനിയുടെ വീട്ടിൽ കത്തി, പുൽത്തൈലം തുടങ്ങിയവയുടെ വില്പനയ്ക്കായെത്തുകയും തുടർന്ന് സംഭാഷണത്തിലൂടെ വീട്ടമ്മയുമായി അടുപ്പം സ്ഥാപിച്ച് വീടിനു ദോഷമുണ്ടെന്നും പരിഹാരത്തിനായി സ്വർണാഭരണങ്ങൾ പൂജിക്കണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയുമായിരുന്നു.

ഇത് വിശ്വസിച്ച വീട്ടമ്മ സ്വർണാഭരണങ്ങള്‍ പൂജിക്കുന്നതിനായി വീട്ടിലെ സെറ്റിയില്‍ കൊണ്ടുവച്ചപ്പോൾ, പൂജ പൂർത്തീകരിക്കണമെങ്കിൽ വീടിന്‍റെ പരിസരത്തുനിന്നു കല്ലുകളോ മറ്റുസാധനങ്ങളോ കൂടി വേണമെന്ന് ഇവർ അറിയിച്ചതിനെത്തുടർന്ന് വീട്ടമ്മ അതെടുക്കുന്നതിനായി മാറിയ സമയം ഇവർ സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.


പരാതിയെത്തുടർന്ന് ഈസ്റ്റ് പോലീസ് കേസെടുത്ത് നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെ ഷാജിതാ ഷെരീഫ്, സുലോചന എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. തുടർന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൃഷ്ണമ്മയും അജിതയും ഇവരുടെ കൂടെ ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത്.

ഷാജിതയും സുലോചനയും വീട്ടിൽ കയറിയപ്പോൾ സംഘാംഗങ്ങളായ ഇവർ പരിസരം നിരീക്ഷിച്ച് വെളിയിൽ നിൽക്കുകയായിരുന്നു. ഇതിനുശേഷം മോഷ്‌ടിച്ച സ്വർണം അജിതയും കൃഷ്ണമ്മയും ചേർന്നു കോട്ടയത്തുള്ള സ്വർണക്കടയിൽ വിറ്റ് പണം നാലുപേരും ചേർന്ന് വീതിച്ചെടുത്തതായും പോലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.