മണര്‍കാട് സെന്‍റ് മേരീസ് പള്ളി എട്ടുനോമ്പ് പെരുന്നാള്‍: വിപുലമായ ക്രമീകരണങ്ങള്‍
Sunday, August 25, 2024 7:28 AM IST
മണര്‍കാട്: തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. മണര്‍കാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

പെരുന്നാളിന് സുരക്ഷയൊരുക്കുന്നതിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കും. പോലീസ് ഔട്ട്പോസ്റ്റും സ്ഥാപിക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ നടക്കുന്ന പെരുന്നാളിന്‍റെ ഭാഗമായി സുരക്ഷ ശക്തിപ്പെടുത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ്, റവന്യു, എക്സൈസ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ ആറു മുതല്‍ എട്ടുവരെ കൂടുതല്‍ പോലീസിനെ നിയോഗിക്കും.

എക്സൈസ് കണ്‍ട്രോള്‍ റൂം തുറക്കും. എക്സൈസ് നേതൃത്വത്തില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. തടസരഹിതമായ വൈദ്യുതി ലഭ്യമാക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി.

ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്‍റെ സേവനവും ആംബുലന്‍സ് സേവനവും ലഭ്യമാക്കും. മേഖലയിലെ വഴിവിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രകാശിപ്പിക്കുന്നതിനും മാലിന്യനീക്കത്തിനും നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കി. മുടക്കമില്ലാതെ കുടിവെള്ളം വിതരണം ചെയ്യാന്‍ ജല അഥോറിറ്റിയെ ചുമതലപ്പെടുത്തി. ഫയര്‍ഫോഴ്സ് യൂണിറ്റിന്‍റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും.


കെഎസ്ആര്‍ടിസി കോട്ടയത്തുനിന്നും മല്ലപ്പള്ളിയില്‍നിന്നു പ്രത്യേക 10 സര്‍വീസുകള്‍ വീതം നടത്തും. ഇതു കൂടാതെ സെപ്റ്റംബര്‍ ആറുമുതല്‍ എട്ടുവരെ അഞ്ചു സ്പെഷല്‍ സര്‍വീസുകള്‍ കൂടി നടത്തും. മറ്റു ജില്ലകളില്‍നിന്നു പെരുന്നാള്‍ കാലയളവില്‍ സര്‍വീസ് നടത്തും.

വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനെയും സബ് കളക്ടറെയും ചുമതലപ്പെടുത്തി. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്തിനും നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കകം റോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെയാണു പെരുന്നാള്‍.

ജില്ലാ കളക്‌ടര്‍ ജോണ്‍ വി. സാമുവല്‍, പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ബിജു, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, കത്തീഡ്രല്‍ സഹവികാരി ഫാ. കുര്യാക്കോസ് ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, അഡീഷണല്‍ എസ്പി എം.ആര്‍. സതീഷ് കുമാര്‍,

അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ ആര്‍. രാജേഷ്, ഭക്ഷ്യസുരക്ഷ അസിസ്റ്റന്‍റ് കമ്മീഷണര്‍ സി.ആര്‍. രണ്‍ദീപ്, കെഎസ്ആര്‍ടിസി ഡിടിഒ പി. അനില്‍കുമാര്‍, പള്ളി സെക്രട്ടറി വി.ജെ. ജേക്കബ്, പള്ളി ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം, വര്‍ഗീസ് ഐപ്പ്, ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.