ഓണവിളവ് ചവിട്ടിമെതിച്ച് കാട്ടാനകള്‍; കൃഷി ചെയ്യേണ്ടെന്നു വനംവകുപ്പ്
Sunday, August 25, 2024 3:47 AM IST
മുണ്ടക്കയം: ഓണം വിളവെടുപ്പിന് പാകമായി വരുന്ന കപ്പയും ചേനയും വാഴയും ചവിട്ടിമെതിച്ച് കാട്ടാനയുടെ വിളയാട്ടം. വനയോരഗ്രാമങ്ങളായ കൊമ്പുകുത്തി, കോരുത്തോട്, മൂലക്കയം, പമ്പാവാലി, തുലാപ്പള്ളി പ്രദേശങ്ങളില്‍ ഒരാഴ്ചയായി കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്.

കഴിഞ്ഞ വര്‍ഷം ഓണം വിളവെടുപ്പിന് കരുതിവച്ച വാഴ വെച്ചൂച്ചിറ മേഖലയില്‍ കാട്ടാന നശിപ്പിച്ചിരുന്നു. ഇക്കൊല്ലം ഓണത്തിന് എല്ലായിനം വാഴക്കുലകള്‍ക്കും റിക്കാര്‍ഡ് വില ലഭിക്കാവുന്ന സാഹചര്യത്തിലാണ് പരക്കെ കൃഷിനാശം.പെരുവന്താനം അമലഗിരി മേഖലയില്‍ ജനവാസമേഖലയിലേക്ക് വരെ കാട്ടാനകള്‍ കടന്നുവരുന്നു. ഇതിനൊപ്പം കാട്ടുപന്നികളുടെ ശല്യവും വര്‍ധിച്ചുവരികയാണ്. കാലങ്ങളായി കൃഷിയിറക്കുന്ന നാട്ടിന്‍പുറങ്ങളിലേക്കും കാട്ടുപന്നി ഇറങ്ങിയതോടെ അടുത്ത കാലത്തായി കപ്പ, ചേമ്പ് കൃഷികള്‍ നിർത്തിയവര്‍ ഏറെയാണ്.


സൗരവേലി നിര്‍മിക്കുന്നതില്‍ വനംവകുപ്പ് വലിയ വീഴ്ച വരുത്തുന്നതായി കര്‍ഷകര്‍ പറയുന്നു. വനയോരങ്ങളില്‍ കൃഷി നിര്‍ത്തിവയ്ക്കാനും മാറിത്താമസിക്കാനുമാണ് വനപാലകര്‍ ആവശ്യപ്പെടുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ അതിര്‍ത്തിയിലെ 18 പഞ്ചായത്തുകളിലായി പതിനായിരത്തിലേറെ കര്‍ഷകരാണ് കൃഷിയില്‍നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതരാകുന്നത്.