മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടത്തിലെ കുഴി അപകടങ്ങൾക്കു വഴിവയ്ക്കുന്നു
Sunday, August 25, 2024 3:46 AM IST
മുണ്ടക്കയം: ദിവസേന ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടത്തിൽ രൂപപ്പെട്ടിരിക്കുന്ന കുഴി അപകടങ്ങൾക്കു വഴിവയ്ക്കുന്നു. മുണ്ടക്കയം ടൗണിന്‍റെ ഹൃദയഭാഗത്ത് കുഴി രൂപപ്പെട്ടിട്ടു മാസങ്ങൾ പിന്നിട്ടെങ്കിലും അധികൃതർ ഇങ്ങോട്ടു തിരിഞ്ഞുപോലും നോക്കുന്നില്ല. റോഡിൽ വിരിച്ചിരുന്ന ടൈലുകൾ ഇളകി മാറിയാണ് കുഴി രൂപപ്പെട്ടത്.

വാട്ടർ അഥോറി‌ട്ടിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി കുഴിയെടുത്തതും റോഡ് തകരാനിടയാക്കി. പിന്നീട് റോഡിന്‍റെ ഈ ഭാഗം ഇടിഞ്ഞു താഴുകയായിരുന്നു.

ടൈലുകൾ ഇളകിക്കിടക്കുന്ന ഈ ഭാഗത്ത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. മഴപെയ്തു കുഴിയിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ പരിചയമില്ലാത്ത വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും വാഹനങ്ങൾ കുഴിയിൽവീണ് കാൽനടയാത്രക്കാരുടെ മേൽ വെള്ളം തെറിക്കുന്നതും നിത്യസംഭവമാണ്.

മുന്പു പലതവണ ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും അശാസ്ത്രീയ നിർമാണം മൂലം ദിവസങ്ങൾ പിന്നിടുംമുമ്പ് വീണ്ടും റോഡ് പഴയപടിയാകും. അപകടങ്ങൾക്കു വഴിവയ്ക്കുന്ന ദേശീയപാതയിലെ കുഴി മൂടാൻ അധികൃതർ അടിയന്തരമായി തയാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.