വനപാതയിൽ കാമറകൾ വെറുതേ; മാലിന്യം തള്ളിയവരെ കണ്ടെത്താനായില്ല
Sunday, August 25, 2024 3:46 AM IST
എരുമേലി: മാലിന്യങ്ങൾ നിറഞ്ഞ വനപാത വൃത്തിയാക്കി നിരീക്ഷണ കാമറകളും ഹരിത സൗന്ദര്യ വത്കരണവും ഉൾപ്പെടെ പദ്ധതി നടപ്പാക്കിയതിന് പിന്നാലെ മാലിന്യം തള്ളി. പ്രതികളെ കണ്ടെത്താൻ കാമറാദൃശ്യങ്ങൾ ലഭിച്ചില്ലെന്ന് ആക്ഷേപം. സംഭവത്തിൽ ഊർജിത അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ പിടികൂടുമെന്നും പട്രോളിംഗ് തുടങ്ങിയെന്നും വനംവകുപ്പ്.

എരുമേലിയിൽ കനകപ്പലത്ത് നിന്നാരംഭിച്ച് വെച്ചൂച്ചിറയിലെത്തുന്ന റോഡിലെ വനപാതയിലാണ് ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ മാലിന്യം കഴിഞ്ഞ ദിവസം കാണപ്പെട്ടത്. വെച്ചൂച്ചിറ, എരുമേലി പഞ്ചായത്തുകളുടെ സഹകരണത്തോടെയും വിദ്യാർഥി-യുവജന പങ്കാളിത്തത്തോടെയും മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്‍റെയും നേതൃത്വത്തിൽ കഴിഞ്ഞയിടെയാണ് മാലിന്യങ്ങൾ നീക്കി പാതയോരങ്ങൾ വൃത്തിയാക്കിയത്.


ടൺകണക്കിന് മാലിന്യങ്ങളാണ് നീക്കം ചെയ്തത്. തുടർന്ന് ഔഷധ ഇനങ്ങൾ ഉൾപ്പെടെ സുഗന്ധം നിറയ്ക്കുന്ന ചെടികൾ നടുകയും മാലിന്യം എത്തുന്നത് കണ്ടെത്തി പിടികൂടി കേസെടുക്കുന്നതിന് തെളിവുകൾക്കായി വനംവകുപ്പുമായി ചേർന്ന് നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ചെയ്തു.

എന്നാൽ, കഴിഞ്ഞദിവസം മാലിന്യം എത്തിയതു സംബന്ധിച്ച ദൃശ്യങ്ങൾ സമീപത്തെ കാമറയിൽ ലഭ്യമായില്ലെന്നാണ് ആക്ഷേപം. കാമറകൾ പ്രവർത്തനരഹിതമാണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.

അതേസമയം, അന്വേഷണവും പട്രോളിംഗും ആരംഭിച്ചെന്നും പ്രതികളെ പിടികൂടാൻ കാമറാദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ, പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിനോദ് കുമാർ എന്നിവർ പറഞ്ഞു.