തഴയ്ക്കൽ-മറ്റപ്പള്ളിക്കുന്ന് റോഡ് തകർന്നു; ദുരിതയാത്രയിൽ പ്രദേശവാസികൾ
Sunday, August 25, 2024 3:46 AM IST
വാഴൂർ: പഞ്ചായത്ത് നാലാം വാർഡിൽ തഴയ്ക്കൽ-മറ്റപ്പള്ളിക്കുന്ന് റോഡ് കനത്ത മഴയിൽ തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിൽ. വളരെ ഉയർന്ന പ്രദേശമായ ഇവിടെ എത്തണമെങ്കിൽ പടിക്കെട്ടുകളോടു കൂടിയ നടപ്പാത മാത്രമാണുള്ളത്.

പതിറ്റാണ്ടുകളായി യാത്രാദുരിതത്തിലായ മറ്റപ്പള്ളിക്കുന്നിൽ താമസിക്കുന്ന പത്ത് കുടുംബങ്ങൾ ഒരു വർഷം മുമ്പ് സ്വന്തം ചെലവിൽ നിർമിച്ച റോഡാണ് തകർന്ന് ഗതാഗത യോഗ്യമല്ലാതായത്.


വളരെ സാധാരണക്കാരും കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരുമാണ് ഇവിടെയുള്ളത്. ഏറെ പ്രായമായവരെയും കിടപ്പുരോഗികളെയും വാഹനം എത്താതിനാൽ കസേരയിൽ ഇരുത്തി ചുമന്നാണ് റോഡിൽ എത്തിക്കുന്നത്.

മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്താൻ തഴയ്ക്കൽ-മറ്റപ്പള്ളിക്കുന്ന് റോഡ് പഞ്ചായത്ത് ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.